gfc

13-5-2001 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
13-5-2001 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ആള്‍ മാറാട്ടവും ഗ്രാമത്തില്‍ നിന്ന് വന്ന കവിതയും

മൂന്നാമിടത്തില്‍ പ്രസിദ്ധീകരിച്ച രണ്ട് കവിതകള്‍:
ആള്‍ മാറാട്ടം,ഗ്രാമത്തില്‍ നിന്ന് വന്ന കവിത
ഇവിടെ

ആള്‍മാറാട്ടം(3-4-2000)
ഗ്രാമത്തില്‍ നിന്ന് വന്ന കവിത(13-5-2001)

കവിതത്തരം

കവിതകളില്‍
പീപീ.രാമചന്ദ്രന്റേത്
ഒരു കൂള്‍ബാര്‍ .
വായനയൂടെ
തണുത്ത കമ്പാര്‍ട്ടുമെന്റുകളിലിരുന്ന്
പട്ടാമ്പിപ്പുഴയില്‍
സൂര്യന്‍ മുഖം കഴുകുന്നത് കണ്ടങ്ങനെ...
കവിതകളില്‍
ബാലചന്ദ്രന്റേത്
ഒരു ഹോട്ട് ബാര്‍
വീശണമെങ്കില്‍
അത്തുറമുഖത്തിരുന്ന്
വീശണം.
ഒട്ടും കുത്തുകയില്ല.
വാളുവെക്കുകയുമില്ല.
ആ ചവര്‍പ്പും പുകച്ചിലും
ഒഴിച്ചൊഴിച്ചങ്ങനെ...
കവിതകളില്‍
സച്ചിദാനന്ദന്റേത്
കാലിക്കറ്റ് യൂണിവേഴ്സിറ്റി.
അവിടെ
എപ്പോഴും
എന്തും സംഭവിക്കാം.
കവിതകളില്‍
മേതിലിന്റേത്
ഒരു പഴുതാരപ്പാര്‍ക്ക്
ഇഴജീവികളുടെ മാജിക്കുകള്‍
വാക്കുകളുടെ തല തിരിച്ചില്‍
ആശയങ്ങളെ വളഞ്ഞുപിടിക്കുന്ന
കപടപാദങ്ങള്‍ എന്നിവയെ
സ്വപ്നപ്പെടുത്തി(ഓര്‍മപ്പെടുത്തും പോലെ)
സ്വപ്നപ്പെടുത്തിയങ്ങനെ...
(പൊന്നപ്പാ ഇതിന്റെ ബാക്കി നീ എഴുതിക്കോ...)

(13-5-2001)

ഒഴിയല്‍

ബലൂണില്‍ നിന്ന് ഒഴിഞ്ഞുപോവുന്ന
വായുവിനോട് ബലൂണ്‍ ചോദിച്ചു:
‘എന്താണ് പരമമായ ദു:ഖം?’
കാറ്റിന്റെ മറുപടി ഇങ്ങനെയായിരുന്നു:
എനിക്ക് നിന്നില്‍ നിന്ന് ഒഴിഞ്ഞുപോവാം,
അവനവനില്‍ നിന്ന് ഒഴിയാനാവാത്തതാണ്
പരമമായ ദു:ഖം.

2001 മെയ് 13