കൊറോണ കുത്തിമറിച്ചിട്ട രാത്രിയിൽ വേദന കടിച്ചമർത്തി കിടക്കുമ്പോൾ ദൂരദിക്കിൽ നിന്ന് പട്ടികളുടെ ഒച്ചപ്പാട് എന്തോ പൊതുവേ നിശബ്ദമായ ഈ രാത്രിയിലെ
പട്ടികളുടെ വിദൂരമായ ഒച്ചപ്പാട്
ന്യൂസ് ചാനൽ തർക്കങ്ങളെയും സോഷ്യൽ മീഡിയ ഭക്തജനങ്ങളെയും
ഓർമിപ്പിച്ചു.
ആദിമ മനുഷ്യൻറെ ആജ്ഞാനുവർത്തിയായി
കടന്നുവന്ന ഈ ജന്തു
മനുഷ്യ ജീവിതങ്ങളെ മാറ്റിമറിച്ചതോർത്ത് ഞാൻ വിസ്മയിച്ചു.
ആദിമൻ
എവിടെയും ഇരിപ്പുറപ്പിച്ചില്ല
അയാൾ സഞ്ചരിച്ചു കൊണ്ടേയിരുന്നു നായയാണ് അയാളോട്
ബൗണ്ടറി എന്ന ആശയം
ആദ്യമായി അവതരിപ്പിക്കുന്നത്.
എല്ലാ നായ്ക്കളും ഒരു ബൗണ്ടറിയുമായാണ് ജനിച്ചു വീഴുന്നത്.
ബൗണ്ടറികൾ കടക്കുന്നുണ്ടോ എന്ന
നിരന്തരമായ തർക്കവും നിരീക്ഷണവുമാണ് എല്ലാ നായ്ക്കളുടെയും ജീവിതം.
സത്യത്തിൽ
ഈ ബൗണ്ടറി എന്ന ആശയം ഇല്ലായിരുന്നെങ്കിൽ
നായ്ക്കളുടെ ജീവിതം വിരസമായേനെ.
ഇപ്പോൾ
നാം നിരന്തരം കാണുകയും കേൾക്കുകയും ചെയ്യുന്നത്
എന്താണ്?
മതത്തിന്റെ ബൗണ്ടറി
രാഷ്ട്രീയത്തിന്റെ ബൗണ്ടറി
ദേശത്തിന്റെ ബൗണ്ടറി
ലിംഗഭേദത്തിന്റെ ബൗണ്ടറി
എന്തിന്,
വീടിന്റെയും പറമ്പിന്റെയും ബൗണ്ടറി അവയെക്കുറിച്ചുള്ള നിരന്തരമായ ഒച്ചപ്പാടാണ്..
ഒരു പാർട്ടിയും
എതിർ പാർട്ടിയിൽ നിന്നും
ഒന്നും സ്വീകരിക്കാൻ ഉദ്ദേശിക്കുന്നില്ല
ഒന്നും കൊടുക്കാനും ഉദ്ദേശിക്കുന്നില്ല
പ്രൈംചർച്ചയിലെ ഒരു വക്താവും
ഒരു തെറ്റും ബോധ്യപ്പെട്ടാലും അംഗീകരിക്കുകയില്ല
കാരണം ഇവിടെ ലക്ഷ്യം ഒന്നേയുള്ളൂ
എത്ര കുപ്പ നിറഞ്ഞതാണെങ്കിലും
ഓരോ ബൗണ്ടറിയും സംരക്ഷിക്കുവാൻ ദൃഢപ്രതിജ്ഞ എടുത്തവരാണവർ നേതാവിന്റെ ബൗണ്ടറി കാക്കുന്ന
ഭക്തജനസംഘം
മതവിശ്വാസങ്ങളുടെ ബൗണ്ടറി കാക്കുന്ന കോമഡി സംഘം
എല്ലാ മനുഷ്യരും
നിരന്തരമായി ഒച്ച വെച്ചുകൊണ്ടിരിക്കുന്ന ഈ ലോകത്തിൽ നിന്ന്
ഒരു മിനിട്ട് കണ്ണെടുത്ത്
ഏതെങ്കിലും ഒരു നായയെ നോക്കൂ...
ആരാധിക്കാൻ തോന്നുന്നില്ലേ ;
അത് മനുഷ്യചരിത്രത്തിന് നൽകിയ സംഭാവനയോർത്ത്..
ഒരു ബൗണ്ടറിയും തകർക്കപ്പെട്ടിട്ടല്ല,
ഇപ്പോൾ, ഇപ്പോൾത്തന്നെ തകർക്കപ്പെടുമെന്ന തോന്നൽ
നിരന്തരം ഉത്പാദിപ്പിക്കണം
ഇല്ലെങ്കിൽ പൊളിറ്റിക്സ് ഇല്ല
ഇല്ലെങ്കിൽ എൻജോയ്മെൻറ് ഇല്ല ഇല്ലെങ്കിൽ ലൈേഫേ ഇല്ല.
🔸🔸🔸