നിലാവിന്റെ
വെളുത്ത ചന്തിയില്‍
കറുകറുത്ത കുന്ന്
ഒരു നുള്ളു കൊടുത്തു.
അശ്ലീലം മൂളി നടക്കാറുള്ള കാറ്റ്
ഒരു കിളിക്കൂട് തള്ളിയിട്ടു.
ഇരുട്ടിന്റെ തിരമാലകള്‍
ആഴങ്ങളിലേക്ക്
ഒരു ഹൃദയവുംകൊണ്ട്
പോയി.
നിശ്ശബ്ദതയുടെ ചതിക്കണ്ണുകള്‍
ഭൂമിയെ ഹിപ്നോട്ടൈസു ചെയ്തു.
പകയുടെയും ദുഃഖത്തിന്റെയും
പുസ്തകങ്ങള്‍
മൂങ്ങകളും കുറുക്കന്മാരും
വെവ്വേറെ ശൈലികളില്‍
വെവ്വേറെദിക്കുകളിലിരുന്ന്
വായിച്ചു.
അടുക്കളപ്പുറത്തെ പൈപ്പ്,ചെമ്പുകലം,ഉരുളി...
എല്ലാവരും ഉറക്കത്തിലായിരുന്നു.
എന്നിട്ടും ഭൂമിയില്‍ ഒരു വീടു മാത്രം
വെളിച്ചം കൊണ്ട് അടയാളപ്പെടുത്തിവെച്ചു.
നല്ല ഗൌരവമുള്ള പ്രമേയം.
മറുപടിഇല്ലാതാക്കൂഎനിക്കിഷ്ടമായി.
വളരെ മനോഹരം.
മറുപടിഇല്ലാതാക്കൂനല്ല കവിത മാഷേ..
മറുപടിഇല്ലാതാക്കൂഹാ...വിഷ്ണു മാഷേ ...നല്ല വരികള്‍. രാത്രിയെ ഞാന്‍ മാഷിന്റെ ഭാവനയിലൂടെ...കാണാന്‍ ശ്രമിക്കുന്നു.ഞാന്‍ വീണ്ടുമൊന്നു കണ്ടു നോക്കട്ടെ.
മറുപടിഇല്ലാതാക്കൂനിലാവും കിനാവും എനിക്കുള്ളതാണ്
മറുപടിഇല്ലാതാക്കൂവെളുത്ത ചന്തിയില്‍ കറുത്ത കുന്ന്
അതില്‍ ഞാന്‍ നുള്ളാം
വിസ്ണുപ്രസാദ്,
മറുപടിഇല്ലാതാക്കൂവളരെ നന്നായിരിക്കുന്നു.
ഉറങ്ങാതെ ഞങ്ങള്‍ക്കു വേണ്ടി കവിതയെഴുതുന്ന താങ്കളോട് നന്ദിയുണ്ട്.
വിഷ്ണു,താങ്കളുടെ മികച്ച കവിതകളുടെ ലിസ്റ്റില്‍ ഇത് ഒന്നുകൂടി.
മറുപടിഇല്ലാതാക്കൂ“ഇരുട്ടിന്റെ തിരമാലകള്‍
ആഴങ്ങളിലേയ്ക്ക്
ഒരു ഹൃദയവുംകോണ്ട്
പോയി”
ഒന്നല്ല ഒരുപാട് ഹൃദയങ്ങള്‍ കൊണ്ടൂപോകുന്നു ഈ കവിത..
മാഷേ... കവിത ഇഷ്ടപ്പെട്ടു.
മറുപടിഇല്ലാതാക്കൂരാത്രികളില് പതിയിരിക്കുന്ന ഈ മനുഷ്യമൂങ്ങകള്.ജീവിതത്തെ വല്ലാതെ കൊത്തിപറിക്കുന്നുണ്ട് അല്ലേ സാര്‍..ഹൊ..ജീവിതം ഇങ്ങനെയൊക്കെ...
മറുപടിഇല്ലാതാക്കൂഇതു വളരെ പെട്ടെന്നു മനസ്സിലായി
മറുപടിഇല്ലാതാക്കൂഇങ്ങനെ മനുഷ്യനു മനസ്സിലാവുന്ന രീതിയില്‍ കവിത എ ഴുതൂ മസ്ഷെ
:)
ഞങ്ങള്‍ക്കു വേണ്ടി ഇത്രയും നല്ല കവിതകൾ എഴുതുന്ന മാഷിനു നങി.
മറുപടിഇല്ലാതാക്കൂ