gfc

-

ചിലപ്പോള്‍ ...
ചിലപ്പോള്‍
എന്റെ അനിഷ്ടങ്ങളോട്
എനിക്ക് പാവം തോന്നും.
ഞാനവരെ എന്റെ ഇഷ്ടങ്ങളാക്കും.


ചിലപ്പോള്‍...
ചിലപ്പോള്‍
എന്റെ ഇഷ്ടങ്ങളെ
എനിക്ക് വെറുത്തുതുടങ്ങും
ഞാനവരെ എന്റെ അനിഷ്ടങ്ങളാക്കും

ചിലപ്പോള്‍
എന്നെ ഞാന്‍
മറ്റൊരാളാക്കും.
മറ്റൊരാളായ്
എന്നോടുതന്നെ
പ്രതികാരം ചെയ്തുതുടങ്ങും...

ഓമനിച്ചോമനിച്ച് മടുക്കുന്നു

ഞാനെന്നെ ഓമനിച്ചോമനിച്ച് മടുത്ത്
ഞാനെന്നെ ഉപേക്ഷിക്കാമെന്ന് വെക്കുന്നു.

ഉപേക്ഷിക്കുമോ എന്ന് ഞാനെന്നോട്
സങ്കടപ്പെട്ട് ചോദിക്കുന്നു.

ഉപേക്ഷിക്കാതിരിക്കുമോ‍ എന്ന്
ഞാന്‍ തിരികെ ചോദിക്കുന്നു.

ഉപേക്ഷിക്കുന്നതെങ്ങനെ എന്ന്
ചോദിക്കുന്നു.

ചോദിച്ചുചോദിച്ച് ഓമനിക്കുന്നു.
ഓമനിച്ചോമനിച്ച് മടുക്കുന്നു.

ഇപ്പോള്‍ത്തന്നെ ഉപേക്ഷിക്കാമെന്ന് വെക്കുന്നു.

ഇപ്പോള്‍ത്തന്നെയോ എന്ന് ചോദിക്കുന്നു.

കുറച്ചുകഴിഞ്ഞ് പോരേ എന്ന് ചോദിക്കുന്നു

ചോദിച്ചുചോദിച്ച് ഓമനിക്കുന്നു.
ഓമനിച്ചോമനിച്ച് മടുക്കുന്നു

ഉച്ച

കാപ്പിപ്പൂവുകള്‍ ചുംബിച്ചുചുംബിച്ച്
ലഹരിപിടിച്ച ഒരു കാറ്റ്
മയങ്ങിക്കിടക്കുമിടവഴിയിലേക്ക്
പക്ഷികള്‍ പൂവുകള്‍ പോലെ
കൊഴിഞ്ഞുവീണുകൊണ്ടിരിക്കുന്നു

സിഗരറ്റുചാരം പോലെ ഒരു മേഘം ആകാശത്ത്
സിഗരറ്റു തീ പോലെ അരികില്‍ ഒരു സൂര്യന്‍

ഇലപ്പാത്രങ്ങളില്‍ മുഴുവന്‍ വെളിച്ചം പിടിച്ച്
നിറച്ചുവെക്കുന്നു പ്ലാവുകള്‍

ഇത്തിള്‍ക്കണ്ണിപ്പൂവുകള്‍ക്കുള്ളിലെ
നേര്‍ത്ത തേന്‍ സൂചികളുടെ വലിപ്പത്തില്‍
ചില കിളിയൊച്ചകള്‍ അങ്ങിങ്ങ്
വിടര്‍ത്തുന്നു ...അപ്പോള്‍ത്തന്നെ മായുന്നു..

ചേമ്പിന്‍‌താളുകള്‍ വെയിലിനുകൊടുക്കാതെ
മൂടിവെച്ച കുളത്തില്‍
തണുപ്പ് ഒരു കുട്ടിയെപ്പോലെ
ഒളിച്ചിരിക്കുന്നു

മീനുകളുടെ വീടാണവിടം
ചേമ്പിന്‍‌താളുകളുടെ പച്ചമേല്‍ക്കൂരയല്ലാതെ
അവ കണ്ടിട്ടില്ല ആകാശം.
ചേമ്പിന്‍ തണ്ടുകളുടെ പച്ചത്തൂണുകള്‍ക്കിടയിലൂടെ
താളുകള്‍ നേര്‍പ്പിച്ചുവിടുന്ന പച്ചവെളിച്ചത്തില്‍
ചില തുമ്പികള്‍ മാത്രം അവിടെ എന്തോ
തിരഞ്ഞുപോവാറുണ്ട്.

സോദോം ഗൊമ്‌റ

STRICTLY FOR ADULTS

മുന്നറിയിപ്പ് : ലൈംഗികത,അശ്ലീലം എന്നൊക്കെ തോന്നിക്കാവുന്ന പലതും ഈ രചനയിലുണ്ട്.
പ്രായപൂര്‍ത്തിയായവരും താത്പര്യമുള്ളവരും മാത്രം വായിച്ചാല്‍ മതി.





1
അഞ്ചുവര്‍ഷം മുന്‍പ് മരിച്ച ഓണ്‍ലൈന്‍ കവി
വിഷ്ണുപ്രസാദ് പാതിരാത്രിയില്‍ ചാറ്റില്‍ വന്ന്
ഹലോ ..’ പറയുന്നു!
അഞ്ചുവര്‍ഷം മുന്‍പ് കാറപകടത്തില്‍
ഗള്‍ഫില്‍ വെച്ച് മരിച്ചതാണ് കവി .
ഇയാളുടെ ബോഡി കാണാനാണ്
ഇയാള്‍ക്ക് റീത്തുവെക്കാനാണ്
പട്ടാമ്പിയില്‍ നിന്ന് കാറും പിടിച്ച്
കൊണ്ടോട്ടി എയര്‍പ്പോര്‍ട്ടില്‍ പോയത്.
ആളുകള്‍ ഇറങ്ങുന്ന വഴിക്ക്
ആരാധകര്‍ കാത്തുനിന്നപ്പോള്‍  
ശവശരീരം മറ്റൊരു വഴിക്ക് വന്നു.
ബന്ധുക്കള്‍ ബോഡിയുമായി
അലറുന്ന ആംബുലന്‍‌സില്‍
വയനാട്ടിലേക്ക് പോയപ്പോള്‍
പുഷ്പചക്രം വഴിയോരത്ത്
വലിച്ചെറിഞ്ഞ് അന്നു പോന്നതാണ്.

ഒന്നും മിണ്ടുന്നില്ലെന്ന് കണ്ടപ്പോള്‍
സുഖമല്ലേ എന്ന് ചാറ്റ്
രണ്ടുമൂന്ന് അത്ഭുതചിഹ്നങ്ങള്‍
ടൈപ്പുചെയ്തിട്ടു.
ഒരു സ്മൈലി തിരിച്ചുവന്നു
.
ദൈവമേ...!
നിങ്ങള്‍ മരിച്ചതല്ലേ എന്ന് ഞാന്‍
.
അങ്ങനെയങ്ങ് മരിക്കുമോ എന്ന്
സ്മൈലിയോടെ അയാള്‍ .
വല്ലാത്തൊരു ഞെട്ടല്‍.
ചാറ്റുചരിത്രം പ്രസിദ്ധീകരിച്ചാല്‍പ്പോലും
ആരും വിശ്വസിക്കില്ല.
ആ ചാറ്റ് അന്ന് ഓഫായി.
പലരോടൂം പറഞ്ഞെങ്കിലും
ആരുമത് വിശ്വസിച്ചില്ല.
ഭാവന കൊള്ളാമെന്ന് പറഞ്ഞു.

പിന്നീട് മാസങ്ങള്‍ക്കു ശേഷം
വിഷ്ണുപ്രസാദ് പച്ചവെളിച്ചവുമായി
മറ്റൊരു പാതിരയില്‍ വന്നു.
-ഹായ് :)
-ഹായ്
:)
-നിങ്ങള്‍ എവിടെയാണ്?
-ഞാന്‍ ഇവിടെ ഹൈദരാബാദില്‍
-കാണാന്‍ പറ്റുമോ?
-കാണുന്നതെന്തിന്?
കാണാത്തത് വിശ്വസിക്കില്ലേ?
-അല്ല...അതല്ല.
-പിന്നെ?
-പുതിയ കവിതകള്‍ പബ്ലിഷ് ചെയ്യാത്തതെന്ത്?
-എക്കാലത്തും കവിതകള്‍ എഴുതേണ്ടതുണ്ടോ ?
-പിന്നെ എന്താണിപ്പോള്‍ ചെയ്യുന്നത്?
-ഞാനിപ്പോള്‍ കൊലപാതകത്തിലാണ്
സ്പെഷ്യലൈസ് ചെയ്തിരിക്കുന്നത്.
-ഹഹഹ :) കവിതയിലൂടെത്തന്നെ അത് സാധിച്ചിരുന്നല്ലോ...
-ഹഹഹ :)
അപ്പോള്‍ പിന്നെക്കാണാം.
-ബൈ
-ബൈ


പിന്നെയും പലവട്ടം പാതിരയില്‍ അയാള്‍ വന്നു.
ഒരു ദിവസം കാണാനുള്ള അവസരം തരാമെന്നേറ്റു.
വാട്‌സപ്പ് നമ്പര്‍ തന്നു.
ഹൈദരാബാദിലെ അയാളുടെ മുറിയില്‍ ചെല്ലാന്‍ പറഞ്ഞു.
ഞാനും ഹൈദരാബാദില്‍ത്തന്നെയായിരുന്നു.
വഴികളെല്ലാം ഓണ്‍ലൈനില്‍ ഉണ്ടായിരുന്ന അയാള്‍
വാട്‌സപ്പിലൂടെ നല്‍കിക്കൊണ്ടിരുന്നു.
ഒടുവില്‍ ഞാന്‍ ആ വാടകമുറിയുടെ വാതില്‍ക്കലെത്തി.


2

വാതില്‍ അടച്ചിട്ടില്ല.
അകത്തു കയറിയിരിക്കുക...’
എന്നൊരു സന്ദേശം വന്നു.
ഞാന്‍ അകത്തു കയറിയിരുന്നു.
ചുമരില്‍ ഒരു വലിയഫോട്ടോ
ഫ്രെയിം ചെയ്തുവെച്ചിരിക്കുന്നു.
ഒരു ക്ലോസറ്റിന്റെ പടം.
അതില്‍ ഫ്ലഷ് ചെയ്യാത്ത
മലത്തിന്റെ ഖരാകാരം.
ഇയാള്‍ എന്തൊരു മനുഷ്യനാണെന്ന്
വിചാരിച്ചു.
നോക്കുമ്പോള്‍ ചുമരില്‍
മറ്റൊരിടത്ത് ഒരു ക്ലോക്ക്.
അത് പൂര്‍ണമായും
രോമനിബിഡമായ ഒരു യോനിയാണ്.
അതിന്റെ നടുവില്‍
കറങ്ങിക്കൊണ്ടിരിക്കുന്ന സൂചികള്‍...
സൂചികളല്ല,രണ്ട് ആണ്‍‌ലിംഗങ്ങളാണ്.
അതിപ്പോള്‍
ഒന്നിനു മുകളില്‍ ഒന്ന് എന്ന്
വന്നുനിന്നേക്കും....
ലിംഗവിശപ്പ്,മലാശയം,പുതിയ കാഴ്ചകള്‍
തുടങ്ങിയ കവിതകളൊക്കെ ഓര്‍മിച്ചു.
അവസാനമെഴുതിയത്
കില്ലര്‍ എന്ന കവിതയോ മറ്റോ ആണ്....

തൊണ്ടയിലെ വെള്ളം വറ്റുന്നതു പോലെ തോന്നി.

കുളിക്കുകയാണ്,കാത്തിരിക്കുക.
നിങ്ങള്‍ ഇരിക്കുന്നതിനു മുന്‍പിലുള്ള
മേശയില്‍ ഒരു ആല്‍ബമുണ്ട്.
അത് കാണൂ ...’
എന്നൊരു സന്ദേശം വന്നു.





3

ആല്‍ബം മറിച്ചുനോക്കി.
അത് ഒരു മലയാളിയുടെ
ആല്‍ബമായിത്തോന്നിയില്ല.
കറുത്തവര്‍ഗക്കാരനായ ഒരു വിദേശിയുടെ ചിത്രങ്ങള്‍.
അയാള്‍ ,അയാളുടെ ഭാര്യ,
രണ്ടു പെണ്മക്കള്‍
അവര്‍ ഒരുമിച്ചു നില്‍ക്കുന്ന പലപല മുഹൂര്‍ത്തങ്ങള്‍ .
ഇയാളാണോ വിഷ്ണുപ്രസാദ്?

അങ്ങനെയെങ്കില്‍ അയാള്‍
ഓണ്‍‌ലൈനില്‍ പ്രസിദ്ധീകരിച്ചിരുന്ന
പൊഫൈല്‍പ്പടങ്ങളെല്ലാം
ആരുടേതായിരുന്നു?
ആല്‍ബത്തില്‍ പിന്നെയും
ചില ചിത്രങ്ങള്‍ കണ്ടു.
അമേരിക്കന്‍ പ്രസിഡണ്ടുമാരായ
റൊണാള്‍ഡ് റീഗന്‍ ,ജോര്‍ജ്ജ് ബുഷ് ഒന്നാമന്‍
ബില്‍‌ക്ലിന്റണ്‍,ജോര്‍ജ്ജ് ബുഷ് രണ്ടാമന്‍
എന്നിവരോടൊപ്പമുള്ള ചില ചിത്രങ്ങള്‍
ഏതെല്ലാമോ അന്തര്‍ദേശീയ വേദികളുടെയും
സംഭവങ്ങളുടെയും ചിത്രങ്ങള്‍ .

ആല്‍ബം തിരിച്ചുവെക്കുന്നതിനിടയില്‍
മറ്റൊരു ആല്‍ബം കാണാനിടയായി.
അതു നിറയെ കുറ്റകൃത്യങ്ങളുടെ യും
കുറ്റവാളികളുടെയും ചിത്രങ്ങളായിരുന്നു.
ഭീകരര്‍ തലയറുക്കുന്നത്
ബലാല്‍ക്കാരം ചെയ്യപ്പെട്ട് വിവസ്ത്രരായി
ചോരയൊലിപ്പിച്ച് സ്ത്രീകള്‍ കിടക്കുന്നത്
കൊലപാതക ദൃശ്യങ്ങള്‍
മുറിഞ്ഞുകിടക്കുന്ന തലകള്‍
കത്തി കുത്തിക്കയറ്റിയ ഒരു പുരുഷലിംഗം.
ചതഞ്ഞരഞ്ഞ കുഞ്ഞുങ്ങള്‍
അപകടദൃശ്യങ്ങള്‍.
ബോംബ് സ്ഫോടനം നടന്ന് ചാമ്പലായ സ്ഥലങ്ങള്‍
ചിതറിത്തെറിച്ചതും പൊള്ളിയതുമായ
കാലുകള്‍ ,കൈകള്‍,ശരീരങ്ങള്‍
ലോകത്തിന്റെ വിവിധകോണുകളില്‍
നിന്നുള്ളവയാണതെല്ലാം.
കണ്ടുകൊണ്ടിരുന്ന ആല്‍‌ബത്തില്‍ നിന്ന്
തലപ്പൊക്കി നോക്കിയപ്പോള്‍
അയാള്‍ മുന്നില്‍...




4

-ഞാന്‍ ലോത്ത്
നിങ്ങളന്വേഷിക്കുന്ന കവി ഞാനല്ല.
-അപ്പോള്‍ വിഷ്ണുപ്രസാദ്...?
-അയാള്‍ മരിച്ചുപോയില്ലേ
-അപ്പോള്‍ നിങ്ങളല്ലേ എന്നെ
...?
-അതെ,മരണാനന്തരം അയാളുടെ അക്കൌണ്ട്
ഞാനാണിപ്പോള്‍ കൈകാര്യം ചെയ്യുന്നത്.

എന്ത് തെമ്മാടിത്തരമാണ്
നിങ്ങള്‍ ചെയ്യുന്നതെന്ന് ഞാന്‍ ചോദിച്ചില്ല.
അസാമാന്യമായ ഉയരവും തടിയുമുള്ള
അയാള്‍ എന്നോട് ഇരിക്കാന്‍ ആവശ്യപ്പെട്ടു.
ഒരു കപ്പ് കാപ്പികൊണ്ടുവന്നു തന്നു.
ആകെ അന്തം വിട്ടിരിക്കുന്ന
എന്നെ നോക്കി അയാള്‍ പൊട്ടിച്ചിരിച്ചു.

-വിഷ്ണുപ്രസാദിനെ നിങ്ങള്‍ കണ്ടിട്ടില്ല.
ഞാന്‍ തന്നെയാണ് അയാള്‍ എന്ന് നിങ്ങള്‍ക്ക്
വിശ്വസിക്കുന്നതിന് എന്താണ് തടസ്സം?

എനിക്ക് വാക്കുകളുണ്ടായില്ല.
എനിക്കെതിരെയിരുന്ന്
ഒരു കപ്പ് കാപ്പി മൊത്തിക്കുടിച്ച്
അയാള്‍ പറഞ്ഞുതുടങ്ങി:

മരിച്ചുപോയവരുടെ അക്കൌണ്ടുകള്‍
ഹാക്ക് ചെയ്ത് അവരുടെ
ഓണ്‍ലൈന്‍ ജീവിതം നിലനിര്‍ത്തുന്ന
ഒരു നെറ്റ്‌വര്‍ക്കിലാണ് ഞാനിപ്പോള്‍.
മരിച്ചുപോയവരുടെ അക്കൌണ്ടുകള്‍ വഴി
ലോകത്തെക്കുറിച്ച് പഠിക്കുകയും
നിയന്ത്രിക്കുകയുമാണ് ലക്ഷ്യം.
ഓണ്‍ലൈനില്‍ നിങ്ങള്‍ സംസാരിക്കുകയോ
സംവദിക്കുകയോ ചെയ്യുന്നവര്‍
ഇപ്പോള്‍ ജീവിച്ചിരിക്കുന്നവര്‍ ആവണമെന്നില്ല.
മരണാനന്തരം അവരുടെ അക്കൌണ്ടുകള്‍
ഞങ്ങള്‍ ഏറ്റെടുക്കുന്നു.
അവര്‍ക്കുവേണ്ടി ഞങ്ങള്‍ കാമിക്കുന്നു,
സംവദിക്കുന്നു,
രാഷ്ട്രീയവിശകലനങ്ങളും പ്രതികരണങ്ങളും നടത്തുന്നു.
നിങ്ങളുടെ കവിയുടെ അക്കൌണ്ട് മാത്രമല്ല,
ലോകത്തെമ്പാടുമുള്ള നൂറുകണക്കിനാളുകളുടെ
അക്കൌണ്ടുകള്‍ ഞാന്‍ കൈകാര്യം ചെയ്യുന്നുണ്ട്.
മരിച്ചവര്‍ക്ക് പരാതിയില്ലാത്തതുകൊണ്ട്
ഭരണകൂടമോ ഇന്റെര്‍നെറ്റ് സ്ഥാപനങ്ങളോ
ഇതറിയുന്നില്ല.
കൃത്യമായി പഠിച്ച് ചെയ്യുന്നതിനാല്‍
മരിച്ചവരുടെ ബന്ധുക്കളില്‍ നിന്നോ
മരണവിവരമറിഞ്ഞ സുഹൃത്തുക്കളില്‍ നിന്നോ
മറഞ്ഞു നില്‍ക്കാന്‍ കഴിയാറുണ്ട്.
മരിച്ചുപോയവരുടെ പേരിലുള്ള
വ്യാജപ്രൊഫൈലുകളാണ് കൂടുതല്‍ സുരക്ഷിതം.
എന്തെങ്കിലും പ്രശ്നങ്ങള്‍ ഉയരുന്നുണ്ടെന്ന് ബോധ്യപ്പെടുന്ന നിമിഷം
ഞങ്ങള്‍ ആ അക്കൌണ്ട് ഡിലിറ്റ് ചെയ്യും.
എന്നെപ്പോലെ ആയിരങ്ങള്‍ ഈ മേഖലയില്‍
ജോലിചെയ്യുന്നുണ്ട്.
നമുക്കിടയിലുള്ള ലോകത്ത്
മറഞ്ഞുകിടക്കുന്ന ഒരു ലോകമുണ്ട്.
ആലീസ് അത്ഭുതലോകത്തിലേക്കെന്ന പോലെ
ചിലര്‍ മാത്രം ആ മുയലിനു പിറകേ പോകുന്നു.
നാം നടക്കുന്ന ലോകത്ത്
മറ്റൊരു ലോകം നടക്കുന്നു.
നിങ്ങള്‍ തുറക്കുന്ന അതേ വാതില്‍
ചിലപ്പോള്‍ ചിലര്‍ക്ക് മറ്റൊരിടത്തെ കാണിക്കുന്നു.

നമ്മുടെ കട്ടിലിനടിയില്‍,
ക്ലോസറ്റില്‍,
അന്ധതയില്‍
മറ്റൊരു ലോകം മറഞ്ഞുകിടക്കുന്നു.
വിജനമായ വഴിയിലൂടെ
നിങ്ങള്‍ പോകുമ്പോള്‍
നിങ്ങളെ മുട്ടിയുരുമ്മി
ഒരാള്‍ക്കൂട്ടം പോകുന്നുണ്ട്.
നിങ്ങളുടെ ചുമരുകള്‍ക്കുള്ളില്‍
ഒരു തെരുവ് ചലിക്കുന്നുണ്ട്.
നിങ്ങളറിയുന്നില്ല...
നിങ്ങളറിയുന്നില്ല...

അയാള്‍ വികാരഭരിതനായി നിര്‍ത്തി.



5

എല്ലാം ശരി,നിങ്ങള്‍ തന്നെയാണോ
സോദോമില്‍ നിന്ന്
ഒളിച്ചോടിയ ലോത്ത് എന്ന് ഞാന്‍
പരിഹസിച്ചുചോദിച്ചു.
എന്നെ ഞെട്ടിച്ചുകൊണ്ട്
അയാള്‍ പറഞ്ഞു :
ഞാന്‍ തന്നെയാണ് അയാള്‍ .
ഞാന്‍ തന്നെയാണ് ഉപ്പുതൂണായിത്തീര്‍ന്ന
എഡിത്തിന്റെ ഭര്‍ത്താവ്.
എന്റെ കണ്ണുനീരിന്റെ
ഉപ്പുകൊണ്ടാണ് അവളെ ഉണ്ടാക്കിയിട്ടുള്ളത്. ‘
അയാള്‍ എന്നെ അകത്തേക്ക് കൊണ്ടു പോയി.
അകത്തെ അരണ്ട വെളിച്ചത്തില്‍
ചുമരില്‍ ഒരു പടം കണ്ടു.
ഇതാണെന്റെ എഡിത്ത്.
ഞാന്‍ വരച്ചതാണ് .’അയാള്‍ പറഞ്ഞു.
ഇതിനിടയില്‍ അയാള്‍
ഫ്രിഡ്ജില്‍ നിന്ന് മദ്യമെടുത്ത്
രണ്ടു ഗ്ലാസുകളിലൊഴിച്ച്
ഒന്ന് എന്റെ നേരെ നീട്ടി.
അയാള്‍ കഴിച്ചുതുടങ്ങി.
അയാളുടെ കണ്ണുകളില്‍
കപ്പലുകളും കലാപങ്ങളും തീമഴയും
നിറയുന്നതുപോലെ തോന്നി.
ഞങ്ങള്‍ വീണ്ടും ഇരുന്നു.
അയാള്‍ പറഞ്ഞു തുടങ്ങി:
നിങ്ങളറിയാത്ത ഒരു സോദോമിന്റെ കഥ ഞാന്‍ പറയാം.’
അയാള്‍ വീണ്ടും മദ്യമൊഴിച്ച് കഴിച്ചുകൊണ്ട്
ആ നീണ്ട കഥ പറഞ്ഞു :



6



ആദ്യത്തെ കലാപത്തിനു ശേഷം
സോദോമില്‍ വിരലിലെണ്ണാവുന്ന
സ്ത്രീകള്‍ മാത്രമേ ബാക്കിയായുള്ളൂ.
ഗൊമ്‌റയില്‍ നിന്നുള്ള സൈന്യം
സ്ത്രീകളെ മുഴുവന്‍ പ്രാപിച്ച ശേഷം
കൊന്നും ചുട്ടും നശിപ്പിച്ചു.
അതിലും ഉള്‍പ്പെടാഞ്ഞവര്‍
ആത്മഹത്യചെയ്തുകൊണ്ടിരുന്നു.
മലകള്‍ ചുറ്റി നിന്ന സോദോമില്‍
മരണത്തിന്റെ ദുര്‍ഗന്ധം കെട്ടിക്കിടന്നു.
അമ്മയില്ലാത്ത മക്കള്‍ അലഞ്ഞു നടന്നു.
ഭാര്യയോ കാമുകിയോ നഷ്ടപ്പെട്ട
പുരുഷന്മാര്‍ സ്വയംഭോഗം ചെയ്തുകൊണ്ടിരുന്നു.
എല്ലാം അമേരിക്കയുടെ പണിയായിരുന്നു.
എന്നും അമേരിക്കയുണ്ട്.
തങ്ങളുടെ ആധിപത്യം അംഗീകരിക്കാത്ത
രാജ്യത്തെ ആക്രമിക്കാന്‍ അവര്‍
പലവിധ ന്യായങ്ങള്‍ കണ്ടെത്തും.

ലോകത്തെ മുഴുവന്‍ നശിപ്പിക്കാനുള്ള
ആയുധങ്ങള്‍ ഒളിപ്പിച്ചിട്ടുണ്ടെന്നോ  
ഇടപെടേണ്ടുന്ന മനുഷ്യാവകാശലംഘനങ്ങള്‍
നടക്കുന്നെന്നോ പ്രചരിപ്പിക്കും...
സമ്പത്തു കൊള്ളയടിക്കാനും
തന്ത്രപ്രധാനമായ സ്ഥലങ്ങള്‍ കൈക്കലാക്കാനും
ഇത്തരം കള്ളക്കഥകള്‍ പ്രയോഗിക്കാമെന്ന്
അവര്‍ കണ്ടെത്തിയിട്ടുണ്ട്.
കഥകളാണ് ലോകത്തെ ഏറ്റവും മാരകമായ ആയുധങ്ങള്‍ .
കെട്ടുകഥകള്‍ കൊണ്ട് ഏത് രാജ്യത്തെയും ഗ്രൌണ്ട് സീറോ ആക്കാം.
ലോകത്തെ മുഴുവന്‍ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കും
നേതൃത്വം നല്‍കുന്നത് സോദോം ആണെന്ന്
അമേരിക്ക ആരോപിച്ചു.

ചരിത്രം ഇത്രയെങ്കിലും സുതാര്യമാകും മുന്‍പ്
ഉപഗ്രഹക്കണ്ണുകള്‍ ഭൂമിക്ക് കാവലിരിക്കും മുന്‍പ്
ഇന്ത്യന്മഹാസമുദ്രത്തില്‍ മുങ്ങിപ്പോയ
ദ്വീപുരാജ്യങ്ങളായിരുന്നു സോദോമും ഗൊമ്‌റയും.

തൊട്ടടുത്തുള്ള ഗൊമ്‌റക്കാര്‍ സോദോമിനെ
ഇടയ്ക്കിടെ ആക്രമിച്ചിരുന്നു.
രാജ്യവിസ്തൃതി എന്ന പ്രാചീനപ്രലോഭനമാവണം
അവരെ അതിന് പ്രേരിപ്പിച്ചിരുന്നത്.
ആക്രമണങ്ങള്‍ എല്ലാം വിനോദങ്ങളുമായിരുന്നു.
മനുഷ്യന് ഭക്ഷണവും രതിയും മാത്രം പോരാ...
സമാധാനലംഘനങ്ങള്‍ വേണം.
യുദ്ധങ്ങള്‍ തിന്നാണ് ചരിത്രം വളരുന്നത്.

വളര്‍ച്ചയ്ക്കു വെമ്പിനില്‍ക്കുന്ന ചരിത്രമാണ്
മനുഷ്യരെ യുദ്ധക്കളങ്ങളിലേക്ക് പറഞ്ഞുവിടുന്നത്.

സോദോം ആണുങ്ങളുടെ ഒരു തരിശായി.
ചോരയുടെ വാടയ്ക്കു മുകളില്‍ ശുക്ലത്തിന്റെ
ദീനഗന്ധം പരന്നു.
അവിടേക്കാണ് നിങ്ങളുടെയീ ലോത്ത്
അമേരിക്കയുടെ പ്രതിനിധിയായി വരുന്നത്.
അബ്രഹാമല്ല,അമേരിക്കയാണ് എന്നെ
ഇങ്ങോട്ട് പറഞ്ഞയയ്ക്കുന്നത്.
തകര്‍ന്ന രാജ്യത്തെ പുനരുജ്ജീവിപ്പിക്കുക
എന്നതായിരുന്നു എന്നെ നിയോഗിക്കുമ്പോള്‍
അമേരിക്ക ലോകത്തോട് പറഞ്ഞ ന്യായം.
ഞാനും എന്റെ കുടുംബവും സോദോമില്‍ കഷ്ടപ്പെട്ടു.
അമേരിക്കയുടെ ആളുകളെന്ന നിലയില്‍
സോദോമികള്‍ ഞങ്ങളെ ആക്രമിച്ചില്ല.
അവര്‍ ഞങ്ങളെ ബഹുമാനിച്ചിരുന്നില്ല.
അവര്‍ ഞങ്ങളെ വെറുത്തു.
പക്ഷേ,ജീവിക്കാന്‍ അനുവദിച്ചു.
ആത്മനിന്ദ കൊണ്ട് ഞാന്‍ തകര്‍ന്നു.
എന്റെ വിയോജിപ്പുകള്‍
ഞാന്‍ അമേരിക്കന്‍ ഭരണകൂടത്തെ
അറിയിച്ചുകൊണ്ടിരുന്നു.
അമേരിക്ക എനിക്ക് നല്‍കിക്കൊണ്ടിരുന്ന
ശമ്പളം തടഞ്ഞു.
ജീവിതം ദുരിതപൂര്‍ണമായി.
സോദോമില്‍ വല്ലപ്പോഴും
എത്തിപ്പെടുന്ന
സഞ്ചാരികള്‍ക്ക് താമസവും ഭക്ഷണവും നല്‍കിയാണ്
ജീവിതം മുന്നോട്ടുകൊണ്ടുപോയത്.
സോദോമില്‍ ജീവിതം ദുസ്സഹമായി.
തെരുവുകളിലെല്ലാം പുരുഷന്മാരായ
സ്വവര്‍ഗരതിക്കാരായി.
സ്വവര്‍ഗരതിക്കാരുടെ സ്വര്‍ഗമായി സോദോം.
സ്വവര്‍ഗരതിക്കാരായ സഞ്ചാരികള്‍ സോദോം തേടിപ്പിടിച്ചെത്തി.
ആണ്‍ ‌-ആണ്‍ രതിയുടെ അലര്‍ച്ചകള്‍
ഓരോ തെരുവിടകളിലും നിറഞ്ഞു.
ഞാന്‍ എന്റെയും സോദോമിന്റെയും അവസ്ഥകള്‍
അമേരിക്കയെ എഴുതിയറിയിച്ചുകൊണ്ടിരുന്നു.

അങ്ങനെയാണ് നിജസ്ഥിതി പഠിക്കുന്നതിന്
രണ്ടു പ്രതിനിധികളെ അയയ്ക്കാമെന്ന്
അമേരിക്കയുടെ സന്ദേശം ഒരു മഞ്ഞുകാലത്ത്
എനിക്കു ലഭിക്കുന്നത്.
എല്ലാ ദിവസവും രാവിലെ മുതല്‍ വൈകുന്നേരം വരെ
സോദോമിന്റെ പ്രവേശനദ്വാരത്തില്‍
ഞാന്‍ കാത്തുനിന്നു.
എല്ലാ വൈകുന്നേരങ്ങളിലും
നിരാശനായി വീട്ടിലേക്കു മടങ്ങി.
അടുപ്പില്‍ പട്ടിണി മാത്രം പുകഞ്ഞു.
 ഏഷ്യന്‍ രാജ്യങ്ങളില്‍ പലതും
അമേരിക്കന്‍ മേല്‍ക്കോയ്മയെ
പലപ്പോഴും ചോദ്യം ചെയ്തു.
ഏഷ്യയില്‍ തങ്ങള്‍ക്ക് ഒരു സൈനികത്താവളം
അനിവാര്യമാണെന്ന് അമേരിക്കന്‍ ഭരണകൂടം
തിരിച്ചറിഞ്ഞു.
സോദോം അതിനു പറ്റിയ ഇടമാണെന്ന് കണ്ടിരുന്നു.
സോദോമിനെ അമേരിക്ക സൈനികത്താവളമാക്കുമെന്ന
അഭ്യൂഹം എല്ലായിടത്തും പരന്നു.
സോദോം ജനതയെ മുഴുവന്‍ ഇല്ലാതാക്കുവാനുള്ള
ക്രൂരത അമേരിക്കയ്ക്കുണ്ടെന്ന് അമേരിക്കന്‍ വിരുദ്ധര്‍
പ്രചരിപ്പിച്ചുകൊണ്ടിരുന്നു.
സോദോമില്‍ ധാരാളം രഹസ്യയോഗങ്ങള്‍ നടന്നു.
അമേരിക്കയ്ക്കു വേണ്ടിയുള്ള രഹസ്യജോലികള്‍
നിര്‍ത്തിവെച്ചില്ലെങ്കില്‍
എന്നെയും കുടുംബത്തെയും ഇല്ലാതാക്കുമെന്ന്
സോദോമിലെ ഒരുകൂട്ടം ആളുകള്‍
എന്നെ വളഞ്ഞുവെച്ചു ഭീഷണിപ്പെടുത്തി.
ഞാന്‍ എന്റെ ജീവിതാവസ്ഥകള്‍ നിരത്തി
.
ജീവിക്കാന്‍ കഷ്ടപ്പെടുകയാണ്.
അമേരിക്കയുമായി ഇപ്പോള്‍ ഒരു ബന്ധവുമില്ല.
എന്നെല്ലാം ആണയിട്ടു.

കഴിഞ്ഞതെല്ലാം കഥകള്‍
വരാന്‍ പോകുന്നവയും കഥകള്‍
ജീവിതം കഥകളാണ് സുഹൃത്തേ...

മനുഷ്യരുടെ യുദ്ധങ്ങളത്രയും
ഏകാന്തതകള്‍ക്കെതിരെയായിരുന്നു.
എല്ലാ യുദ്ധങ്ങള്‍ക്കുശേഷവും അത്
കുരുതിക്കളങ്ങളില്‍ ആകാശത്തോളം ഉയരത്തില്‍
എഴുന്നേറ്റു നിന്നു.
നിസ്സാരനായ മനുഷ്യനെ ഒറ്റ,ഒറ്റയെന്ന് പരിഹസിച്ചു.

ഒരു ദിവസം സന്ധ്യക്ക് രണ്ട് വിദേശികള്‍
എന്റെ വീട് അന്വേഷിച്ചു വന്നു.
ജോര്‍ജ്ജ് എന്നും സെബാസ്റ്റ്യന്‍ എന്നുമായിരുന്നു
അവരുടെ പേരുകള്‍ .

അവര്‍ ക്ഷീണിതരായിരുന്നു.
എന്റെ വീട് അന്വേഷിച്ചുനടക്കുന്നതിനിടയില്‍
തദ്ദേശീയര്‍ അവരെ പിടിച്ചുവെച്ച് ചോദ്യം ചെയ്തു.
മര്‍ദ്ധിക്കാന്‍ തുടങ്ങിയപ്പോള്‍ ഓടിരക്ഷപ്പെട്ടു.
അങ്ങനെയാണ് വെള്ളമെടുക്കാന്‍ പോയ
എന്റെ മകള്‍ അവരെ കാണുന്നത്.
അവളാണ് അവരെ വീട്ടിലേക്ക്
കൂട്ടിക്കൊണ്ടുവരുന്നത്.
വന്നപാടെ തങ്ങള്‍ അമേരിക്കന്‍ പ്രതിനിധികളാണെന്നും
അപകടത്തിലാണെന്നും എന്നോടു പറഞ്ഞു.


ഞാനവരെ വീട്ടില്‍ കയറ്റി വാതിലടച്ചു.
അവര്‍ പറഞ്ഞു തുടങ്ങി :






അമേരിക്ക സൊദോമും ചുറ്റുമുള്ള ചെറുദ്വീപുകളും
നാളെ ആക്രമിക്കാന്‍ പോവുകയാണ്.
നിന്നെയും കുടുംബത്തെയും രക്ഷിക്കാനാണ്
ഞങ്ങളിവിടെ വന്നത്.
അമേരിക്കയെ അവിശ്വസിക്കുന്നവര്‍
അതിന്റെ ഫലം അനുഭവിക്കുക തന്നെ ചെയ്യും.
സോദോമും ഗൊമ്‌റയും കൂട്ടക്കുരുതി നടത്തി
നാളെ വെടിപ്പാക്കും.
അങ്ങനെ ഇന്ത്യന്‍മഹാസമുദ്രത്തില്‍
നമുക്കൊരു സൈനികത്താവളമുണ്ടാവും.
ഇവിടെ നിന്ന് ഏഷ്യയിലെ ഏത് രാജ്യങ്ങളേയും
നമുക്ക് നിയന്ത്രിക്കാനാവും.
എന്റെ ഭാര്യയും മക്കളും
അതുകേട്ട് ഭയവിഹ്വലരായി.
ഞാനവര്‍ക്ക് കുടിക്കാനും കഴിക്കാനും
എന്തെങ്കിലുമെടുക്കാന്‍ ഭാര്യയോട് നിര്‍ദ്ദേശിച്ചു.
പെട്ടെന്ന് ഒരു ജനക്കൂട്ടം എന്റെ
വീടിനെ സമീപിക്കുന്ന ശബ്ദം കേട്ടു.
വാതിലില്‍ തുടര്‍ച്ചയായുള്ള മുട്ടും
ലോത്ത് ഇവിടെ ഇറങ്ങിവാടാ പട്ടീ...’
എന്ന ആക്രോശവും കേള്‍ക്കാം.
ഞാന്‍ വാതില്‍ തുറന്നു.
ആയിരക്കണക്കിന് സോദോമികള്‍
എന്റെ വാതില്‍‌ക്കല്‍ നില്‍ക്കുന്നു:
ആ അമേരിക്കക്കാരെ ഇങ്ങോട്ട് ഇറക്കിവിട് 
 ഞങ്ങള്‍ക്കവരെ ആവശ്യമുണ്ട്...’

അവരെന്റെ അതിഥികളാണ്.
വെറുതെ പൊല്ലപ്പുണ്ടാക്കരുതെന്ന്
ഞാനവരോട് പറഞ്ഞു.

വെള്ളക്കാരന്റെ കുണ്ടീല്
ഞങ്ങളുടെ കുണ്ണ കയറുമോന്ന് നോക്കട്ടെ
നീ ചെലയ്ക്കാതെ അവരെ ഇറക്കിവിട്  
എന്ന് ജനക്കൂട്ടത്തില്‍ നിന്ന് ആരോ വിളിച്ചുപറഞ്ഞു.

ഞാന്‍ അവരോട് കേണു:
ഭോഗിക്കാനാണെങ്കില്‍ നിങ്ങള്‍ക്ക്
ഞാനെന്റെ പെണ്‍മക്കളെ നല്‍കാം.
അവരെ വെറുതെ വിടണം.
അവരെന്റെ അതിഥികളാണ്.’
അതുകേട്ട് ജനം ആര്‍ത്തുചിരിച്ചു:

നിന്റെ പെണ്‍‌മക്കളേയും ഭാര്യയേയും
ഭോഗിക്കാന്‍ നിന്റെ സമ്മതമൊന്നും വേണ്ട.
ഞങ്ങള്‍ക്കതില്‍ പുതുമയൊന്നുമില്ല.
അവരെ വിട്ടു തന്നില്ലെങ്കില്‍
നിന്നെ ഞങ്ങള്‍ക്ക് പണിയേണ്ടിവരും...’
എന്തുപറയണമെന്നറിയാതെ
ഞാന്‍ വിവശനായി.
ലോകത്ത് സര്‍വാധികാരങ്ങളുമുള്ള
അമേരിക്കയുടെ ഒരു പൌരന്‍
എന്ന നിലയില്‍ ഞാന്‍ അഹങ്കരിച്ചിരുന്നു.
പക്ഷേ ഈ രാത്രിയില്‍ഞാന്‍ നിസ്സഹായന്‍ .

ഇവനോട് പറഞ്ഞുനിന്നിട്ട് കാര്യമില്ല
എന്നുപറഞ്ഞ് ജനം എന്നെ തട്ടിമാറ്റി
വീടിനകത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചു.
ഞാന്‍ വാതില്‍ തള്ളിപ്പിടിച്ച് ജനത്തെ
അകറ്റാന്‍ ശ്രമിച്ചു.
ആളുകള്‍ തൊഴിച്ചും ഉന്തിയും
വലിയ മരമുട്ടികള്‍ ഉപയോഗിച്ച് അടിച്ചും
വാതില്‍ പൊളിച്ചു.
വഴി കിട്ടിയ സമുദ്രം പോലെ ജനം അകത്തേക്ക് ഒഴുകി.
ഞാനും ഭാര്യയും മക്കളും പുറത്തേക്കോടി.
ഇരുട്ടില്‍ ഒരു പൊന്തയില്‍ കയറി ഒളിച്ചു.
സെബാസ്റ്റ്യനേയും ജോര്‍ജ്ജിനേയും

ആളുകള്‍ പൊക്കിയെടുത്ത് ആഘോഷപൂര്‍വം
നടന്നുനീങ്ങുന്നത്
ഞങ്ങള്‍
ഒളിച്ചിരുന്നു കണ്ടു.
ജനം അവരുടെ ഉടുതുണികള്‍ വലിച്ചൂരിയെറിഞ്ഞു.
ജനക്കൂട്ടത്തിനിടയില്‍ അവര്‍ നഗ്നരായി തലതാഴ്ത്തി നിന്നു.
ആളുകള്‍ അവരെ മതിലിനോട് ചേര്‍ത്തുനിര്‍ത്തി
ഗുദദ്വാരത്തിലൂടെ ഭോഗിക്കാന്‍ തുടങ്ങി.
അവര്‍ നിലവിളിച്ചുകൊണ്ടിരുന്നു.
അതുകേള്‍ക്കെ ജനങ്ങള്‍ ആര്‍ത്തുവിളിച്ചു.
ആളുകള്‍ ഉദ്ധരിച്ച ലിംഗങ്ങളുമായി
അവരെ മാറിമാറി സമീപിച്ചുകൊണ്ടിരുന്നു.
സോദോമില്‍ നിറയെ അവരുടെ നിലവിളി ഉയര്‍ന്നു.
അവര്‍ ഏതാണ്ട്
മരിച്ചു.
ശുക്ലത്താല്‍ മൂടിക്കിടന്ന അവരുടെ പിന്‍ഭാഗത്തേക്ക്
ആളുകള്‍ സംഘമായി വന്ന് സ്വയംഭോഗംചെയ്തുകൊണ്ടിരുന്നു.
ജോര്‍ജ്ജിന്റെയും സെബാസ്റ്റ്യന്റെയും ശരീരങ്ങള്‍
ശുക്ലത്താല്‍ അഭിഷിക്തമായി.
ഭയവും ഉത്കണ്ഠയും നിറഞ്ഞ
ഞങ്ങള്‍ പൊന്തക്കാട്ടില്‍ നിന്ന് ഇറങ്ങിയോടി.

ആളുകള്‍ ഞങ്ങളെക്കണ്ട് ഞങ്ങളുടെ പിന്നാലെയോടി
ജീവന്മരണ ഓട്ടത്തിനിടയില്‍ എന്റെ ഭാര്യ മറിഞ്ഞുവീണു.
അവളെ അവര്‍ എടുത്തുകൊണ്ടുപോയി.
ലോത്ത് ...ലോത്ത് ...എന്നെ രക്ഷിക്കൂ’ എന്ന് അവള്‍
നിലവിളിക്കുന്നുണ്ടായിരുന്നു.
അവളെ രക്ഷിക്കാനാവില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു.
ഞാനെന്റെ പെണ്‍മക്കളെ ചേര്‍ത്തുപിടിച്ച് കരഞ്ഞു.
ഞങ്ങള്‍ ഓടിക്കൊണ്ടേയിരുന്നു.
കടല്‍ത്തീരത്ത് ചെന്നപ്പോള്‍
പുറപ്പെടാന്‍ നില്‍ക്കുന്ന ഒരു യാത്രാക്കപ്പല്‍ കിട്ടി.
പിറ്റേദിവസം ഉച്ചയാവുമ്പോഴേക്കും
അമേരിക്കന്‍ വിമാനങ്ങള്‍
സോദോമിനെ സമീപിക്കുന്നത് കാണാമായിരുന്നു.
സോദോമിനും ഗൊമ്‌റയ്ക്കും മുകളില്‍
ബോബുകള്‍ വര്‍ഷിച്ചുകൊണ്ടിരുന്നു.
ദൂരെ ആ ദ്വീപുകളില്‍ നിന്ന് തീ
ആകാശത്തോളം പൊന്തിപ്പരക്കുന്നത് കാണാമായിരുന്നു.
പൊട്ടിത്തെറികളും കൂട്ടനിലവിളികളും
നൂറുകണക്കിന് കിലോമീറ്റര്‍ അകലെയുള്ള ഞങ്ങളുടെ
കപ്പലിലേക്ക് കേള്‍ക്കാമായിരുന്നു




7



ലോത്ത് ഉണ്ട്.
പക്ഷേ ലോത്ത് ഒരു കെട്ടുകഥയാവാം.
ഞാന്‍ ഉണ്ട്
ഞാനും ഒരു കെട്ടുകഥയാവാം.
നിങ്ങള്‍ ഉണ്ട്.
നിങ്ങളും ഒരു കെട്ടുകഥയല്ലെന്ന്
എങ്ങനെ പറയാനാവും?
ഞാന്‍ തന്നെയാണോ ഞാനെന്ന്
ഞാനെങ്ങനെ അറിയും?
ലോത്തിനെക്കണ്ട് മടങ്ങിവരും വഴി
മറ്റൊരു കാറപകടത്തില്‍
ഞാന്‍ കൊല്ലപ്പെടുന്നുണ്ട്
.
ലോത്ത്,വിഷ്ണുപ്രസാദ്,ഞാന്‍ ,നിങ്ങള്‍
എല്ലാ അക്കൌണ്ടുകളും തുടരുന്നുണ്ടാവണം.
അതുകൊണ്ടല്ലേ
നിങ്ങളുടെ ചാറ്റ്‌ബോക്സില്‍
എന്റെ ഒരു ഹായ് ഇപ്പോള്‍
പൊന്തിവരുന്നത്?

സില്‍‌വര്‍ ഓക്കുകളില്‍ നോക്കിയിരിക്കുന്ന

അനങ്ങരുത് എന്ന് ആരോ തോക്കുചൂണ്ടിപറഞ്ഞത്
കേട്ടിട്ടെന്ന പോലെ
അത്ര അനക്കമറ്റ വൈകുന്നേരം

ഇലകളല്ല,
അഴിഞ്ഞ ശ്വാസകോശങ്ങളുമായി
വെള്ളത്തില്‍ മുങ്ങിനില്‍ക്കുകയാണെന്ന്
കാറ്റാടിമരങ്ങള്‍
അഭിനയിക്കുന്നു

ജലാന്തര്‍ഭാഗത്തിരുന്ന്
പൊങ്ങിക്കളിക്കുന്ന പായലുകളെയോ
ജലസസ്യങ്ങളെയോ നോക്കുന്ന
ഒരു പുതിയ ജന്തുവിനെപ്പോലെ
കാറ്റാടികളിലേക്കു തന്നെ
അവയുടെ നിശ്ചലതയിലേക്കു തന്നെ
ഞാന്‍ നോക്കുന്നു.

ശരീരകലകള്‍ക്കും വലിയ രക്തക്കുഴലുകള്‍ക്കുമിടയില്‍
ലോമികകളെന്ന പോലെ
മേഘങ്ങളുമായോ ആകാശവുമായോ
അദൃശ്യതയുമായോ
കാറ്റാടികളുടെ ഇലകള്‍
എന്തോ കൊടുക്കുകയും വാങ്ങുകയും
ചെയ്യുന്നുണ്ട്.

ഞാനതിലേക്ക് തുറിച്ചുനോക്കിത്തന്നെ
ഇരിക്കാറുണ്ട്
എല്ലാ വൈകുന്നേരങ്ങളിലും.

ഇന്നും ആ രഹസ്യം കണ്ടുപിടിച്ചുകളയും
എന്നാവുമ്പോഴേക്ക്
കാറ്റാടികള്‍ക്കിടയില്‍ നിന്ന്
എന്റെ കൃഷ്ണമണികളിലേക്ക്
ഒരിരുട്ട് തള്ളിത്തള്ളിവന്നു...

സോദോം ഗൊമ്‌റ 1-4

1

അഞ്ചുവര്‍ഷം മുന്‍പ് മരിച്ച ഓണ്‍ലൈന്‍ കവി
വിഷ്ണുപ്രസാദ് പാതിരാത്രിയില്‍ ചാറ്റില്‍ വന്ന്
ഹലോ ..’ പറയുന്നു!
അഞ്ചുവര്‍ഷം മുന്‍പ്കാറപകടത്തില്‍
ഗള്‍ഫില്‍ വെച്ച് മരിച്ചതാണ് കവി .
ഇയാളുടെ ബോഡി കാണാനാണ്
ഇയാള്‍ക്ക് റീത്തുവെക്കാനാണ്
പട്ടാമ്പിയില്‍ നിന്ന് കാറും പിടിച്ച്
കൊണ്ടോട്ടി എയര്‍പ്പോര്‍ട്ടില്‍ പോയത്.
ആളുകള്‍ ഇറങ്ങുന്ന വഴിക്ക്
ആരാധകര്‍ കാത്തുനിന്നപ്പോള്‍
ശവശരീരം മറ്റൊരു വഴിക്ക് വന്നു.
ബന്ധുക്കള്‍ ബോഡിയുമായി
അലറുന്ന ആംബുലന്‍‌സില്‍
വയനാട്ടിലേക്ക് പോയപ്പോള്‍
പുഷ്പചക്രം വഴിയോരത്ത്
വലിച്ചെറിഞ്ഞ് അന്നു പോന്നതാണ്.

ഒന്നും മിണ്ടുന്നില്ലെന്ന് കണ്ടപ്പോള്‍
സുഖമല്ലേ എന്ന് ചാറ്റ്
രണ്ടുമൂന്ന് അത്ഭുതചിഹ്നങ്ങള്‍
ടൈപ്പുചെയ്തിട്ടു.
ഒരു സ്മൈലി തിരിച്ചുവന്നു.
ദൈവമേ...!
നിങ്ങള്‍ മരിച്ചതല്ലേ എന്ന് ഞാന്‍ .
അങ്ങനെയങ്ങ് മരിക്കുമോ എന്ന്
സ്മൈലിയോടെ അയാള്‍ .
വല്ലാത്തൊരു ഞെട്ടല്‍.
ചാറ്റുചരിത്രം പ്രസിദ്ധീകരിച്ചാല്‍പ്പോലും
ആരും വിശ്വസിക്കില്ല.
ആ ചാറ്റ് അന്ന് ഓഫായി.
പലരോടൂം പറഞ്ഞെങ്കിലും
ആരുമത് വിശ്വസിച്ചില്ല.
ഭാവന കൊള്ളാമെന്ന് പറഞ്ഞു.

പിന്നീട് മാസങ്ങള്‍ക്കു ശേഷം
വിഷ്ണുപ്രസാദ് പച്ചവെളിച്ചവുമായി
മറ്റൊരു പാതിരയില്‍ വന്നു.
-ഹായ് :)
-ഹായ് :)
-നിങ്ങള്‍ എവിടെയാണ്?
‌-ഞാന്‍ ഇവിടെ ഹൈദരാബാദില്‍
-കാണാന്‍ പറ്റുമോ?
-കാണുന്നതെന്തിന്?
കാണാത്തത് വിശ്വസിക്കില്ലേ?
-അല്ല...അതല്ല.
-പിന്നെ?
-പുതിയ കവിതകള്‍ പബ്ലിഷ് ചെയ്യാത്തതെന്ത്?
-എക്കാലത്തും കവിതകള്‍ എഴുതേണ്ടതുണ്ടോ ?
-പിന്നെ എന്താണിപ്പോള്‍ ചെയ്യുന്നത്?
-ഞാനിപ്പോള്‍ കൊലപാതകത്തിലാണ്
സ്പെഷ്യലൈസ് ചെയ്തിരിക്കുന്നത്.
-ഹഹഹ :) കവിതയിലൂടെത്തന്നെ അത് സാധിച്ചിരുന്നല്ലോ...
-ഹഹഹ :)
അപ്പോള്‍ പിന്നെക്കാണാം.
-ബൈ
-ബൈ


പിന്നെയും പലവട്ടം പാതിരയില്‍ അയാള്‍ വന്നു.
ഒരു ദിവസം കാണാനുള്ള അവസരം തരാമെന്നേറ്റു.
വാട്‌സപ്പ് നമ്പര്‍ തന്നു.
ഹൈദരാബാദിലെ അയാളുടെ മുറിയില്‍ ചെല്ലാന്‍ പറഞ്ഞു.
ഞാനും ഹൈദരാബാദില്‍ത്തന്നെയായിരുന്നു.
വഴികളെല്ലാം ഓണ്‍ലൈനില്‍ ഉണ്ടായിരുന്ന അയാള്‍
വാട്‌സപ്പിലൂടെ നല്‍കിക്കൊണ്ടിരുന്നു.
ഒടുവില്‍ ഞാന്‍ ആ വാടകമുറിയുടെ വാതില്‍ക്കലെത്തി.



2

വാതില്‍ അടച്ചിട്ടില്ല.
അകത്തു കയറിയിരിക്കുക...’
എന്നൊരു സന്ദേശം വന്നു.
ഞാന്‍ അകത്തു കയറിയിരുന്നു.
ചുമരില്‍ ഒരു വലിയഫോട്ടോ
ഫ്രെയിം ചെയ്തുവെച്ചിരിക്കുന്നു.
ഒരു ക്ലോസറ്റിന്റെ പടം.
അതില്‍ ഫ്ലഷ് ചെയ്യാത്ത
മലത്തിന്റെ ഖരാകാരം.
ഇയാള്‍ എന്തൊരു മനുഷ്യനാണെന്ന്
വിചാരിച്ചു.
നോക്കുമ്പോള്‍ ചുമരില്‍
മറ്റൊരിടത്ത് ഒരു ക്ലോക്ക്.
അത് പൂര്‍ണമായും
രോമനിബിഡമായ ഒരു യോനിയാണ്.
അതിന്റെ നടുവില്‍
കറങ്ങിക്കൊണ്ടിരിക്കുന്ന സൂചികള്‍...
സൂചികളല്ല,രണ്ട് ആണ്‍‌ലിംഗങ്ങളാണ്.
അതിപ്പോള്‍
ഒന്നിനു മുകളില്‍ ഒന്ന് എന്ന്
വന്നുനിന്നേക്കും....
ലിംഗവിശപ്പ്,മലാശയം,പുതിയ കാഴ്ചകള്‍
തുടങ്ങിയ കവിതകളൊക്കെ ഓര്‍മിച്ചു.
അവസാനമെഴുതിയത്
കില്ലര്‍ എന്ന കവിതയോ മറ്റോ ആണ്....

തൊണ്ടയിലെ വെള്ളം വറ്റുന്നതു പോലെ തോന്നി.

കുളിക്കുകയാണ്,കാത്തിരിക്കുക.
നിങ്ങള്‍ ഇരിക്കുന്നതിനു മുന്‍പിലുള്ള
മേശയില്‍ ഒരു ആല്‍ബമുണ്ട്.
അത് കാണൂ ...’
എന്നൊരു സന്ദേശം വന്നു.





3

ആല്‍ബം മറിച്ചുനോക്കി.
അത് ഒരു മലയാളിയുടെ
ആല്‍ബമായിത്തോന്നിയില്ല.
കറുത്തവര്‍ഗക്കാരനായ ഒരു വിദേശിയുടെ ചിത്രങ്ങള്‍.
അയാള്‍ ,അയാളുടെ ഭാര്യ,
രണ്ടു പെണ്മക്കള്‍
അവര്‍ ഒരുമിച്ചു നില്‍ക്കുന്ന പലപല മുഹൂര്‍ത്തങ്ങള്‍ .
ഇയാളാണോ വിഷ്ണുപ്രസാദ്?

അങ്ങനെയെങ്കില്‍ അയാള്‍
ഓണ്‍‌ലൈനില്‍ പ്രസിദ്ധീകരിച്ചിരുന്ന
പൊഫൈല്‍പ്പടങ്ങളെല്ലാം
ആരുടേതായിരുന്നു?
ആല്‍ബത്തില്‍ പിന്നെയും
ചില ചിത്രങ്ങള്‍ കണ്ടു.
അമേരിക്കന്‍ പ്രസിഡണ്ടുമാരായ
റൊണാള്‍ഡ് റീഗന്‍ ,ജോര്‍ജ്ജ് ബുഷ് ഒന്നാമന്‍
ബില്‍‌ക്ലിന്റണ്‍,ജോര്‍ജ്ജ് ബുഷ് രണ്ടാമന്‍
എന്നിവരോടൊപ്പമുള്ള ചില ചിത്രങ്ങള്‍
ഏതെല്ലാമോ അന്തര്‍ദേശീയ വേദികളുടെയും
സംഭവങ്ങളുടെയും ചിത്രങ്ങള്‍ .

ആല്‍ബം തിരിച്ചുവെക്കുന്നതിനിടയില്‍
മറ്റൊരു ആല്‍ബം കാണാനിടയായി.
അതു നിറയെ കുറ്റകൃത്യങ്ങളുടെ യും
കുറ്റവാളികളുടെയും ചിത്രങ്ങളായിരുന്നു.
ഭീകരര്‍ തലയറുക്കുന്നത്
ബലാല്‍ക്കാരം ചെയ്യപ്പെട്ട് വിവസ്ത്രരായി
ചോരയൊലിപ്പിച്ച് സ്ത്രീകള്‍ കിടക്കുന്നത്
കൊലപാതക ദൃശ്യങ്ങള്‍
മുറിഞ്ഞുകിടക്കുന്ന തലകള്‍
കത്തി കുത്തിക്കയറ്റിയ ഒരു പുരുഷലിംഗം.
ചതഞ്ഞരഞ്ഞ കുഞ്ഞുങ്ങള്‍
അപകടദൃശ്യങ്ങള്‍.
ബോംബ് സ്ഫോടനം നടന്ന് ചാമ്പലായ സ്ഥലങ്ങള്‍
ചിതറിത്തെറിച്ചതും പൊള്ളിയതുമായ
കാലുകള്‍ ,കൈകള്‍,ശരീരങ്ങള്‍
ലോകത്തിന്റെ വിവിധകോണുകളില്‍
നിന്നുള്ളവയാണതെല്ലാം.
കണ്ടുകൊണ്ടിരുന്ന ആല്‍‌ബത്തില്‍ നിന്ന്
തലപ്പൊക്കി നോക്കിയപ്പോള്‍
അയാള്‍ മുന്നില്‍...








4

-ഞാന്‍ ലോത്ത്
നിങ്ങളന്വേഷിക്കുന്ന കവി ഞാനല്ല.
-അപ്പോള്‍ വിഷ്ണുപ്രസാദ്...?
-അയാള്‍ മരിച്ചുപോയില്ലേ
-അപ്പോള്‍ നിങ്ങളല്ലേ എന്നെ...?
-അതെ,മരണാനന്തരം അയാളുടെ അക്കൌണ്ട്
ഞാനാണിപ്പോള്‍ കൈകാര്യം ചെയ്യുന്നത്.

എന്ത് തെമ്മാടിത്തരമാണ്
നിങ്ങള്‍ ചെയ്യുന്നതെന്ന് ഞാന്‍ ചോദിച്ചില്ല.
അസാമാന്യമായ ഉയരവും തടിയുമുള്ള
അയാള്‍ എന്നോട് ഇരിക്കാന്‍ ആവശ്യപ്പെട്ടു.
ഒരു കപ്പ് കാപ്പികൊണ്ടുവന്നു തന്നു.
ആകെ അന്തം വിട്ടിരിക്കുന്ന
എന്നെ നോക്കി അയാള്‍ പൊട്ടിച്ചിരിച്ചു.

-വിഷ്ണുപ്രസാദിനെ നിങ്ങള്‍ കണ്ടിട്ടില്ല.
ഞാന്‍ തന്നെയാണ് അയാള്‍ എന്ന് നിങ്ങള്‍ക്ക്
വിശ്വസിക്കുന്നതിന് എന്താണ് തടസ്സം?

എനിക്ക് വാക്കുകളുണ്ടായില്ല.
എനിക്കെതിരെയിരുന്ന്
ഒരു കപ്പ് കാപ്പി മൊത്തിക്കുടിച്ച്
അയാള്‍ പറഞ്ഞുതുടങ്ങി:

മരിച്ചുപോയവരുടെ അക്കൌണ്ടുകള്‍
ഹാക്ക് ചെയ്ത് അവരുടെ
ഓണ്‍ലൈന്‍ ജീവിതം നിലനിര്‍ത്തുന്ന
ഒരു നെറ്റ്‌വര്‍ക്കിലാണ് ഞാനിപ്പോള്‍.
മരിച്ചുപോയവരുടെ അക്കൌണ്ടുകള്‍ വഴി
ലോകത്തെക്കുറിച്ച് പഠിക്കുകയും
നിയന്ത്രിക്കുകയുമാണ് ലക്ഷ്യം.
ഓണ്‍ലൈനില്‍ നിങ്ങള്‍ സംസാരിക്കുകയോ
സംവദിക്കുകയോ ചെയ്യുന്നവര്‍
ഇപ്പോള്‍ ജീവിച്ചിരിക്കുന്നവര്‍ ആവണമെന്നില്ല.
മരണാനന്തരം അവരുടെ അക്കൌണ്ടുകള്‍
ഞങ്ങള്‍ ഏറ്റെടുക്കുന്നു.
അവര്‍ക്കുവേണ്ടി ഞങ്ങള്‍ കാമിക്കുന്നു,
സംവദിക്കുന്നു,
രാഷ്ട്രീയവിശകലനങ്ങളും പ്രതികരണങ്ങളും നടത്തുന്നു.
നിങ്ങളുടെ കവിയുടെ അക്കൌണ്ട് മാത്രമല്ല,
ലോകത്തെമ്പാടുമുള്ള നൂറുകണക്കിനാളുകളുടെ
അക്കൌണ്ടുകള്‍ ഞാന്‍ കൈകാര്യം ചെയ്യുന്നുണ്ട്.
മരിച്ചവര്‍ക്ക് പരാതിയില്ലാത്തതുകൊണ്ട്
ഭരണകൂടമോ ഇന്റെര്‍നെറ്റ് സ്ഥാപനങ്ങളോ
ഇതറിയുന്നില്ല.
കൃത്യമായി പഠിച്ച് ചെയ്യുന്നതിനാല്‍
മരിച്ചവരുടെ ബന്ധുക്കളില്‍ നിന്നോ
മരണവിവരമറിഞ്ഞ സുഹൃത്തുക്കളില്‍ നിന്നോ
മറഞ്ഞു നില്‍ക്കാന്‍ കഴിയാറുണ്ട്.
മരിച്ചുപോയവരുടെ പേരിലുള്ള
വ്യാജപ്രൊഫൈലുകളാണ് കൂടുതല്‍ സുരക്ഷിതം.
എന്തെങ്കിലും പ്രശ്നങ്ങള്‍ ഉയരുന്നുണ്ടെന്ന് ബോധ്യപ്പെടുന്ന നിമിഷം
ഞങ്ങള്‍ ആ അക്കൌണ്ട് ഡിലിറ്റ് ചെയ്യും.
എന്നെപ്പോലെ ആയിരങ്ങള്‍ ഈ മേഖലയില്‍
ജോലിചെയ്യുന്നുണ്ട്.
നമുക്കിടയിലുള്ള ലോകത്ത്
മറഞ്ഞുകിടക്കുന്ന ഒരു ലോകമുണ്ട്.
ആലീസ് അത്ഭുതലോകത്തിലേക്കെന്ന പോലെ
ചിലര്‍ മാത്രം ആ മുയലിനു പിറകേ പോകുന്നു.
നാം നടക്കുന്ന ലോകത്ത്
മറ്റൊരു ലോകം നടക്കുന്നു.
നിങ്ങള്‍ തുറക്കുന്ന അതേ വാതില്‍
ചിലപ്പോള്‍ ചിലര്‍ക്ക് മറ്റൊരിടത്തെ കാണിക്കുന്നു.

നമ്മുടെ കട്ടിലിനടിയില്‍,
ക്ലോസറ്റില്‍,
അന്ധതയില്‍
മറ്റൊരു ലോകം മറഞ്ഞുകിടക്കുന്നു.
വിജനമായ വഴിയിലൂടെ
നിങ്ങള്‍ പോകുമ്പോള്‍
നിങ്ങളെ മുട്ടിയുരുമ്മി
ഒരാള്‍ക്കൂട്ടം പോകുന്നുണ്ട്.
നിങ്ങളുടെ ചുമരുകള്‍ക്കുള്ളില്‍
ഒരു തെരുവ് ചലിക്കുന്നുണ്ട്.
നിങ്ങളറിയുന്നില്ല...
നിങ്ങളറിയുന്നില്ല...

അയാള്‍ വികാരഭരിതനായി നിര്‍ത്തി.


ഇരുചക്രത്തില്‍ ഒരു കവിത

അനൂപ്,
ക്യാമ്പിനു സ്ഥലമന്വേഷിക്കാനെന്ന വ്യാജേന
നമ്മള്‍ കള്ളുകുടിക്കാന്‍ പോകുന്നു
നമുക്ക് നമ്മോടു തന്നെ ഒരു നുണ പറയേണ്ടതുണ്ട്
നമുക്ക് നമ്മളെത്തന്നെ വഞ്ചിക്കാനുണ്ട്
നമ്മുടെ ബൈക്ക് നീലഗിരിയുടെ റോഡുകളിലൂടെ
ചായത്തോട്ടങ്ങളുടെ പച്ചത്തലകള്‍ ചുറ്റുന്നു.
ഒരു നീഗ്രോയുടെ തല പച്ചച്ചായമടിച്ചതുപോലെയാണവ.
നിരനിരയായി ചീകി വെച്ച ചായച്ചെടികളെ
പകുത്തു പകുത്തുപോയ ചീര്‍പ്പേ
കാണുന്നുണ്ടോ ചായനുള്ളും പാവങ്ങളെ...?

നമ്മുടെ വീട് പണ്ട് പറഞ്ഞുറപ്പിച്ചതുപോലെ
ചുള്ളിയോടാണ്.
അവിടെനിന്ന് ആദ്യത്തെ രണ്ടു കിലോമീറ്റര്‍
കഴിഞ്ഞാല്‍ ആദ്യത്തെ ടാസ്മാക് (മധുശാല) ആയി.
അവിടെനിന്ന് രണ്ടെണ്ണം വിട്ട്
നമ്മുടെ ബൈക്ക് ഒരു തേനീച്ചയെപ്പോലെ
മലമടക്കുകളിലൂടെ മൂളിപ്പറക്കുന്നു.

എല്ലാ വളവുകളിലുമുണ്ട്
ഓരോ അരക്കിലോമീറ്ററിലുമുണ്ട്
ബൈക്കപകടങ്ങളുടെ ദുര്‍ദ്ദേവതകള്‍
വഴിയോരങ്ങളിലെല്ലാം
അവ നമുക്ക് വലിയ വാഗ്ദാനങ്ങളുമായി
കൈ കാണിക്കുന്നു...
അവയോട് നീ ചിലപ്പോള്‍ ചിരിക്കുന്നുണ്ട്
ഇടറുന്നുണ്ട്.
എപ്പോള്‍ വേണമെങ്കിലും മറിഞ്ഞുവീഴാവുന്ന
സര്‍ഗ്ഗാത്മകത നമ്മുടെ ബൈക്കിനുണ്ടെന്ന്
തോന്നിപ്പിക്കുന്നുണ്ട്.
അല്ലെങ്കില്‍
എതിരെ വരുന്ന ഏതുവണ്ടിയിലും
ചിതറിത്തെറിക്കാനുള്ള ആത്മവീര്യം
നീയതിനു നല്‍കുന്നുണ്ട്.
എന്നിട്ടും കവികളെക്കുറിച്ച്
പറഞ്ഞുപറഞ്ഞ് നാം ചിരിക്കുന്നുണ്ട്,
പൊട്ടിച്ചിരിക്കുന്നുണ്ട്.
നമ്മുടെ ചിരികള്‍ തന്നെയാവണം
കുന്നിറമ്പുകളിലെല്ലാം
വെളുത്ത പൂവുകളായി
നാം ഉണര്‍ത്തിയുണര്‍ത്തിപ്പോകുന്നത്

താളൂരില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ കഴിഞ്ഞാല്‍
എരുമാട് ആയി
അടുത്ത ടാസ്മാക് ആയി.
അവിടെ നിന്നും രണ്ടെണ്ണം വിട്ട്
അടുത്ത സ്വീകരണസ്ഥലമായ
ചേരമ്പാടിയിലെത്തുന്നു.
അവിടെയുമുണ്ട് ടാസ്മാക്.
പിന്നെയും പോയാല്‍ പന്തല്ലൂര്‍
അവിടെയുമുണ്ട് മധുശാല.
എല്ലാ മധുശാലകളിലെയും മദ്യം
കാടുകള്‍ക്കും പൂമരങ്ങള്‍ക്കും
തണ്ണീര്‍ച്ചോലകള്‍ക്കും മീതെ
നമ്മുടെ ബൈക്കിനെ പറത്തിവിടുന്നുണ്ട്.
നീലാകാശത്തെ മുട്ടിനില്‍ക്കുന്ന
ഒരു മുരിക്കു മരത്തിനു മുകളിലൂടെ
അതിന്റെ ചുവന്ന പൂക്കളെ അതിശയിപ്പിച്ച്
നമ്മുടെ ബൈക്ക്...
കുന്നുകളില്‍ നിന്ന് റോഡുകളിലേക്ക്
കുതിക്കുന്ന കുഞ്ഞുകുഞ്ഞുവെള്ളച്ചാട്ടങ്ങള്‍
അത്രമേല്‍ പരിചയമുള്ളവരും
എന്നാല്‍ നമ്മള്‍ മറന്നുപോയവരുമായ കാമുകിമാരാണ്.
നാമവരെ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ച് നിശ്ചയമായും
പരാജയപ്പെടും.
അവര്‍ അവരുടെ പേരുകള്‍ പറയുകയില്ല.
എന്നാല്‍ ആ പരിചിതഭാവം അവര്‍ മറയ്ക്കുകയുമില്ല.

അവര്‍ നമ്മുടെ കാമുകിമാരല്ലെങ്കില്‍
അവരോടെന്തിനാണിത്രയും അജ്ഞാതവാല്‍‌സല്യം?

നാം ഒരോ കവിയേയും ഓരോ കുന്നാക്കുന്നു.
ലതീഷ് മോഹന്‍‌കുന്ന് കടന്ന്
അരുണ്‍പ്രസാദ്കുന്ന് കടന്ന്
കുഴൂര്‍ വിത്സന്‍കുന്നിനു മുകളിലൂടെ
നമ്മുടെ ബൈക്ക് മേഘങ്ങള്‍ക്കിടയിലൂടെ

തേയിലത്തോട്ടങ്ങളിലൂടെ ഓടുന്ന
കടുവകള്‍ നമുക്ക് വഴി കാണിക്കുന്നു.
ഒറ്റയൊറ്റക്കുരുവികള്‍ കാറ്റാടിയിലോ
ശീമക്കൊന്നയിലോ ഇരുന്ന്
പാട്ടിന്റെ ഒരു വെള്ളമുത്തുമാല എറിഞ്ഞുതരുന്നു.
നമ്മുടെ ബൈക്ക് വീണ്ടും ഭൂമിയെത്തൊടുന്നു.
കറുത്ത റോഡിനാല്‍ ചുറ്റിയെടുത്ത കാടിനെ
നാടുകാണിച്ചുരമെന്ന് വിളിക്കുന്നു.
മരങ്ങളാണ് ഉയരങ്ങള്‍
മരങ്ങളാണ് കാലങ്ങള്‍
നിശ്ശബ്ദതയുടെ പുസ്തകം മറിക്കുന്ന
ഒച്ച കേള്‍ക്കാന്‍ നാം ബൈക്ക് നിര്‍ത്തുന്നു.
കിളികളും നീര്‍ച്ചോലകളും കാറ്റും ഇലകളും കൂടി
ചുരത്തിന്റെ ആകാശത്തോളം വിസ്താരമുള്ള
തടിച്ച പുസ്തകത്തിന്റെ സുതാര്യമായ
താളുകള്‍ മറിക്കുന്നു.
അതിന്റെ ഒച്ച മാത്രം.
അതിന്‍ ഈര്‍പ്പവും നിഴലും മാത്രം.
പഴയ കാലങ്ങള്‍ ഈ മരങ്ങളുടെ ഇടയില്‍
മറഞ്ഞുനിന്ന് നമ്മളെ നോക്കുന്നു.
അവ നമ്മെ നോക്കിച്ചിരിക്കുന്നു.
അവയുടെ നിഗൂഡമായ ഗോത്രഭാഷയാണ്
ഇറങ്ങിവരുന്ന ഈ വനഗന്ധം.
പത്താള്‍പ്പൊക്കമുള്ള മരങ്ങള്‍ക്കിടയിലൂടെ
രണ്ടുറുമ്പുകള്‍ സഞ്ചരിക്കുന്ന
ഈ ബൈക്ക്-ഒരു തേനീച്ച
പിന്നെയും പറക്കുന്നു.
നെടുങ്കന്‍ മരങ്ങളുടെ തലപ്പുകളിലേക്ക് നോക്കി ഭയപ്പെടുന്നു.
റോഡിലേക്ക് പാറകളുടെയും മരങ്ങളുടെയും ഭാരങ്ങള്‍
എപ്പോള്‍ വേണമെങ്കിലും ഇറക്കിവെക്കുമെന്ന്
ഭീഷണിപ്പെടുത്തുന്നുണ്ട് മലഞ്ചെരിവുകള്‍.


ഭൂമിയുടെ ആനന്ദത്തിന്റെ ഞരമ്പുകള്‍
പൊട്ടിച്ചീറ്റിയ പച്ചജലധാരകള്‍
മുളങ്കാടുകളായി വഴിയോരമാകെ ഉറഞ്ഞുനില്‍ക്കുന്നു.

ക്യാമ്പിനുള്ള സ്ഥലം നമുക്ക് ലഭിച്ചില്ല
അല്ലെങ്കിലും നമുക്കത് വേണ്ട.
പക്ഷേ എല്ലായിടത്തും നാമത് അന്വേഷിച്ചു.
പണം കൊണ്ടോ സൌകര്യങ്ങള്‍ കൊണ്ടോ
നമുക്കത് ഒക്കുകില്ലെന്ന് നാം
നമ്മെത്തന്നെ ബോധ്യപ്പെടുത്തിക്കൊണ്ടിരുന്നു.
നമുക്കുവേണ്ടിയെന്ന വ്യാജേന
നാം നമ്മോട് ജീവിക്കുന്നു.
നമ്മില്‍ നിന്ന് നമ്മളെ ഒളിച്ചുജീവിപ്പിക്കുന്നു.
ഒളിച്ചാണെന്ന് കുറ്റസമ്മതം നടത്തുന്നു.
നാം ആനന്ദിക്കുന്നു.
ഓരോ മുക്കിലുമുള്ള മധുശാല നമ്മെ മാടിവിളിക്കുന്നു.
വീണ്ടും വീണ്ടുമൊഴിച്ച് കവിതയെക്കുറിച്ച്
ചര്‍ച്ച ചെയ്തുകൊണ്ടേയിരിക്കുന്നു.
ഇടയ്ക്കെപ്പോഴോ
മധുരമീനാക്ഷി ക്ഷേത്രം പോലെ
താഴെ നിന്ന് മുകളിലേക്ക് നോക്കാനോ
ആയിരം‌കാല്‍മണ്ഡപം പോലെ
ഇവിടെ നിന്ന് ദൂരേക്ക് നോക്കാനോ
ഒരു കവിത നമ്മള്‍ സ്വപ്നം കാണുന്നു.
കവിത നിറച്ച ഇരുചക്രവാഹനം
ഒരു വീട്ടിലേക്കും മടങ്ങുന്നില്ല.
കുന്നുകളെച്ചുറ്റി അത് പൊയ്ക്കൊണ്ടിരിക്കുന്നു....

പത്തുമണി


ഉണങ്ങിയ മുറിവുകളുടെ
പൊറ്റകള്‍ പൊളിച്ചുനോക്കുന്ന വെയില്‍,
പത്തുവയസ്സുള്ള ഒരു കുട്ടി,
ആകാശത്ത് അലസമിരിപ്പൂ.
കാലുകള്‍ മുറ്റത്തെ
കൈപ്പപ്പന്തലിനു മുകളില്‍...

കിണറ്റിന്‍‌കാലില്‍ ഒരു സൂചിമുഖി
ചെറുതാണ് ആനന്ദമെന്ന്
ഒരേ നിമിഷത്തെ
മൂന്നു ദിക്കുകളില്‍
കൊത്തിവെക്കുന്നു.

ആരും വരികയില്ലാത്ത വീടിന്റെ
തുറന്നുകിടക്കുന്ന ജനാല വഴി
മുറ്റത്തെ വള്ളിച്ചെടിയൊന്ന്
അകത്തേക്ക് കയറിപ്പോകുന്നു..
എല്ലാ മുറികളിലും പൂക്കള്‍
തെളിച്ച് ഇലകളോടെ തിരയുന്നു

അകത്തെവിടെയോ
വിജാഗിരിയഴിഞ്ഞ വാതില്‍ കരയുന്നു

അപ്പോള്‍
തുന്നല്‍‌യന്ത്രങ്ങള്‍
വാഹനങ്ങളാക്കിയ ഗ്രാമത്തിലെ തയ്യല്‍ക്കാര്‍
തങ്ങളുടെ യന്ത്രങ്ങള്‍
ചവിട്ടിച്ചവിട്ടി
തയ്ച്ചുതയ്ച്ച്
അന്തരീക്ഷത്തിലൂടെ പോകുന്നുണ്ട്.
പോയിപ്പോയി മറയുന്നുണ്ട്.