tag:blogger.com,1999:blog-68964395980819734972024-03-07T13:35:49.868+05:30സമീപകവിതവിഷ്ണു പ്രസാദ്http://www.blogger.com/profile/12585603426209313904noreply@blogger.comBlogger502125tag:blogger.com,1999:blog-6896439598081973497.post-5662292217077270552023-02-06T07:18:00.003+05:302023-02-06T07:18:17.117+05:30പുരുഷസൂക്തം<p> </p><p><br /></p><p>പ്രിയേ</p><p>ഉറങ്ങുമ്പോഴും ഒരു കൈ നിൻ്റെ മേൽ വെക്കുന്നത്</p><p>കാലങ്ങളായുള്ള പുരുഷാധികാരം</p><p>നിൻ്റെ മേൽ ഉറപ്പിക്കാനല്ല</p><p>തരം കിട്ടുമ്പോൾ നിന്നെ ഞെക്കിക്കൊല്ലാനാണെന്ന് </p><p>നീ ദുഃസ്വപ്നം കാണും പോലെയല്ല</p><p>പിടി വിട്ടാൽ നീ ചാടിപ്പോവുമെന്ന</p><p>എൻ്റെ അബോധഭയങ്ങളാലല്ല</p><p>ഉറക്കത്തിലും ഞാൻ ഒരു കൈ</p><p>നിൻ്റെ മേൽ വെക്കുന്നത്</p><p>പുരുഷൻ എന്ന നിലയിലുള്ള</p><p>എൻ്റെ അരക്ഷിതബോധം കൊണ്ടാണ്</p><p>എന്നിൽ ഉരുവാകുന്ന സ്നേഹത്തെ .</p><p>അപ്പപ്പോൾ നിന്നിലേക്ക് </p><p>സംക്രമിപ്പിക്കുവാനാണ് എന്ന്</p><p>എനിക്ക് കള്ളം പറയണമെന്നില്ല</p><p>പ്രിയേ</p><p>ഭൂമിയിലെ എല്ലാ സ്ത്രീകളും</p><p>നല്ലവരാണ്.</p><p>സ്ത്രീകളിൽ മോശപ്പെട്ടവരില്ല</p><p>പുരുഷന്മാരിൽ നല്ലവരും</p><p>പുരുഷന്മാർ യുദ്ധം ചെയ്യുന്നതായി</p><p>ഭാവിക്കുന്നേയുള്ളൂ</p><p>ഒരു വംശത്തെ നിലനിർത്താൻ</p><p>നിരന്തരം പോരാടുന്നത് സ്ത്രീകളാണ്</p><p>അവൻ്റേത് നിസ്സാരമായ ശണ്ഠകളാണ്</p><p>സ്വയം മുറിവേൽപ്പിച്ചും മുറിവേറ്റും</p><p>അവൻ നിൻ്റെ മാറിലേക്ക് വരുന്നു</p><p>എല്ലാ പുരുഷന്മാരും കുഞ്ഞുങ്ങളാണ്;</p><p>അവരെ സ്നേഹിക്കുന്ന സ്ത്രീകളുടെ </p><p>കുഞ്ഞുങ്ങൾ.</p><p>മകനായും കാമുകനായും ഭർത്താവായും</p><p>പിതാവായും കാലങ്ങളായി</p><p>പുരുഷൻ സ്ത്രീയെ ആശ്രയിച്ചു കൊണ്ടിരിക്കുന്നു.</p><p>ജനിക്കുമ്പോൾ മുറിച്ചുമാറ്റിയ </p><p>ആ പൊക്കിൾക്കൊടിയുടെ</p><p>ഓർമ്മയാണ് ഉറങ്ങുമ്പോഴും</p><p>നിൻ്റെ ശരീരത്തിൽ വെക്കുന്ന</p><p>എൻ്റെയീ കൈ</p><p>സ്ത്രീയേ</p><p>വിശക്കുന്ന കുഞ്ഞുങ്ങളേയും</p><p>സ്നേഹിക്കുന്ന പുരുഷന്മാരേയും</p><p>ആശ്വസിപ്പിക്കാൻ പയോധരങ്ങൾ </p><p>ഉള്ളവളേ,</p><p>കാലങ്ങളായി നിന്നെ വേദനിപ്പിച്ചു കൊണ്ടിരിക്കുന്ന എൻ്റെ വർഗ്ഗത്തിനു വേണ്ടി</p><p>നീ എന്നോടു ക്ഷമിക്കുക.</p><p>എൻ്റെയീ കൈ നീ എടുത്തു മാറ്റരുതേ</p><p>ഉറക്കത്തിൽ മരണം കൊണ്ടു പോവുമെങ്കിൽ</p><p>ഭൂമിയിലെ അവസാനത്തെ മിടിപ്പിലും</p><p>ഞാൻ നിന്നെ തൊട്ടിരിക്കുമല്ലോ</p><p>എന്നോർത്തല്ല</p><p>നിന്നിൽ നിന്ന് ഈ കൈ എടുത്തു മാറ്റുമ്പോൾ മാത്രമേ</p><p>മരണം പോലും എന്നിലേക്ക് കടന്നു വരൂ</p><p>എന്ന് ഉറപ്പുള്ളതുകൊണ്ടാണ്.</p><p>നിന്നിൽ നിന്ന് പിറന്ന്</p><p>നിന്നിലേക്കു തന്നെ വരുന്ന</p><p>നിസ്സഹായരും ദുർബലരുമായ</p><p>ആണുങ്ങളുടെ നദിയിലെ</p><p>ഒരു തുള്ളി വെള്ളം മാത്രമാണ് ഞാൻ.</p>വിഷ്ണു പ്രസാദ്http://www.blogger.com/profile/12585603426209313904noreply@blogger.com0tag:blogger.com,1999:blog-6896439598081973497.post-55682134132643361562023-02-05T12:39:00.002+05:302023-02-05T12:39:28.630+05:30<p> മരിച്ചവർക്ക് ആകാശത്തേക്ക് കയറിപ്പോകാനുള്ള പടികളുണ്ടാക്കുന്നു ,വള്ളിച്ചെടികൾ.</p><p>ആ പടികളെ ഇലകളെന്ന് വിളിക്കുന്നു ,നമ്മൾ.</p><p><br /></p><p>വെയിലിനെ വലിച്ചു കുടിക്കുന്ന</p><p>ഇലകളുടെ അടിഭാഗത്തേക്ക് നോക്കൂ</p><p>മരിച്ചവരിൽ നിന്ന് അഴിഞ്ഞ</p><p>ഇളംപച്ച വെളിച്ചം അവിടെ </p><p>കെട്ടിക്കിടക്കുന്നു...</p>വിഷ്ണു പ്രസാദ്http://www.blogger.com/profile/12585603426209313904noreply@blogger.com0tag:blogger.com,1999:blog-6896439598081973497.post-81423543565156827032023-02-05T12:16:00.006+05:302023-02-05T12:16:58.095+05:30കാമുകീതീയേറ്റർ<p> </p><p><br /></p><p>വഴിയും സത്യവും ജീവനും ഞാനാകുന്നു എന്ന് പറഞ്ഞത് ക്രിസ്തുവാണോ</p><p>എൻ്റെ കാമുകിയാണോ എന്ന കാര്യത്തിൽ</p><p>എനിക്കിപ്പോൾ സംശയമുണ്ട്.</p><p>തീയേറ്ററും സ്ക്രീനും സിനിമയും എന്നല്ല</p><p>കൊട്ടക മുതലാളിയും ടിക്കറ്റു തന്നവളും</p><p>അവളാണ്., അവൾ മാത്രമാണ്.</p><p><br /></p><p>പലപ്പോഴായി സിനിമയ്ക്കു കയറിയവർ</p><p>പല ഭാഗത്തായി മരിച്ചു കിടപ്പുണ്ട്</p><p>മണിക്കൂറുകൾ കഴിഞ്ഞിട്ടും </p><p>ഈ സിനിമ തീരാതായപ്പോൾ </p><p>ഞാൻ അവരെ ഉണർത്താൻ നോക്കിയതാണ് </p><p>ഈ തീയേറ്ററിലെ ജീവനുള്ള ഒരേ ഒരാൾ ഞാനാണ് </p><p>ജീവനുണ്ട് ജീവൻ ഇല്ല എന്ന വേർതിരിവുകളിൽ വലിയ കാര്യമില്ല നമ്മോടൊപ്പം കുറച്ച് ആളുകൾ ഉണ്ടല്ലോ </p><p><br /></p><p>ഇടവേള പോയിട്ട് അന്ത്യവേള പോലുമില്ലാത്ത സിനിമ</p><p>കോട്ടുവായിടാനോ കൂവാനോ നിവൃത്തിയില്ല </p><p>അങ്ങനെ വല്ലതും സംഭവിച്ചാൽ</p><p>ഐമാക്സ് സ്ക്രീനിൽ നിന്ന് അവൾ ആജ്ഞാപിക്കും</p><p>ഈ തീയേറ്ററിൻ്റെ നാലു ചുമരുകൾ</p><p>അടുത്തുകൂടി എന്നെ ഞെക്കി ഞെരുക്കും</p><p>ഈ സിനിമ അവസാനിക്കുകയില്ല</p><p>തീയേറ്ററിനകത്ത് മരിച്ചുവീഴുകയേ</p><p>എനിക്ക് വിധിയുള്ളൂ</p><p>എൻ്റെ ആശങ്ക വർദ്ധിക്കുമ്പോൾ</p><p>ഡോൾബി സിസ്റ്റത്തിൽ</p><p>അവളുടെ അലർച്ച:</p><p>'എന്നോടുള്ള പ്രേമം കുറയുന്നു.</p><p>ഇത് ഞാൻ അനുവദിക്കുകയില്ല.'</p><p>പ്രേമമാപിനിയുമായി അവളിപ്പോൾ വരും</p><p>പ്രേമക്കുറവിന് ഞാൻ ശിക്ഷിക്കപ്പെടും.</p><p>എൻ്റെ രക്തത്തിൽ അവൾ നൃത്തം ചെയ്യും.</p>വിഷ്ണു പ്രസാദ്http://www.blogger.com/profile/12585603426209313904noreply@blogger.com0tag:blogger.com,1999:blog-6896439598081973497.post-84409750035513197582023-02-05T12:16:00.001+05:302023-02-05T12:16:07.131+05:30ഈ പ്രേമത്തെ നമ്മളെന്തു ചെയ്യും?<p> </p><p>🫂</p><p>ഈ പ്രേമത്തെ നമ്മളെന്തു ചെയ്യും?</p><p>വർദ്ധിച്ചുവർദ്ധിച്ചുവരികയല്ലേ ഇത്.</p><p><br /></p><p>നീ: കിടക്കയ്ക്കടിയിൽ വെച്ചാൽ </p><p>എന്താണ് ഈ പൊങ്ങി നിൽക്കുന്നത് എന്ന് അറിയാൻ ഭർത്താവ് കിടക്ക പൊന്തിച്ചു നോക്കും</p><p><br /></p><p>ഞാൻ: അലമാരയിൽ തുണികൾക്കിടയിൽ വെച്ചാൽ</p><p>ഭാര്യയോ കുട്ടികളോ കണ്ടുപിടിക്കും</p><p><br /></p><p>നീ : കുഴിച്ചിട്ടാൽ മുളച്ചു വരും</p><p>അപ്പോൾ എല്ലാവരും അറിയും.</p><p><br /></p><p>ഞാൻ : കല്ലു കെട്ടി കുളത്തിലോ കിണറ്റിലോ</p><p>ഇട്ടാൽ</p><p>കയറു പൊട്ടിച്ച് നാറ്റവുമായി പൊന്തി വരും</p><p><br /></p><p>നീ : വാഷ് റൂമിലെ ഫ്ലഷ് ടാങ്കിൽ കവറിൽ പൊതിഞ്ഞിട്ടാൽ</p><p>നമ്മളില്ലാത്ത നേരത്ത് പ്ലംബിങ് ജോലിക്ക് വരുന്ന ഏതെങ്കിലുമൊരുത്തൻ</p><p>അത് കണ്ടുപിടിക്കും</p><p><br /></p><p>ഞാൻ:പുസ്തകങ്ങൾക്കിടയിൽ വെച്ചാൽ</p><p>ഏതെങ്കിലും വായനാൾ കണ്ടുപിടിക്കും</p><p><br /></p><p>നീ : ചാക്കിൽ കെട്ടി വലിച്ചെറിഞ്ഞാൽ ഏതെങ്കിലും പട്ടി മുറ്റത്ത് തന്നെ കൊണ്ടുവന്നിടും</p><p>🔸</p><p>ഈ പ്രേമത്തെ നമ്മൾ എന്തു ചെയ്യും?</p><p>ഭൂമിയിലോ ആകാശത്തോ ഇതിനെ സൂക്ഷിക്കാൻ വയ്യാതായിരിക്കുന്നു</p><p>നെഞ്ചത്തോ മടിയിലോ</p><p>ഇതിനെ വെക്കാൻ വയ്യാതായിരിക്കുന്നു.</p><p>ഹൃദയങ്ങളിൽ നിന്ന് ഇത് എപ്പോൾ വേണമെങ്കിലും ചാടാം</p><p>അതിപ്പോൾ നീ ടൗണിലേക്കുള്ള ഓട്ടോറിക്ഷയിൽ പോകുമ്പോഴായിരിക്കാം</p><p>പുറത്തുചാടിയ നമ്മുടെ പ്രേമത്തെ</p><p>ആ ഡ്രൈവർ കണ്ടു പിടിച്ച് </p><p>ഒരു കുറ്റവാളിയെ പോലെ നിന്നെ നോക്കും</p><p>പൊതു വാഹനത്തിൽ പണിക്കു പോകുമ്പോൾ ടിക്കറ്റ് എടുക്കാൻ </p><p>കാശു തപ്പുമ്പോൾ </p><p>നമ്മുടെ പ്രേമം എൻ്റെ കീശയിൽ നിന്ന്</p><p>പുറത്ത് ചാടും </p><p>യാത്രക്കാർ മുഴുവനും അറിയും </p><p>കുറ്റവാളിയെ പിടിച്ചതിന്റെ ആഹ്ലാദം അവരുടെ മുഖത്ത് നിറയും </p><p>വർദ്ധിച്ചു വർദ്ധിച്ചു വരുന്ന ഈ പ്രേമത്തെ നമ്മൾ എന്തു ചെയ്യും </p><p>ഹൃദയത്തിനകത്ത് ഏഴു പൂട്ടിട്ട് പൂട്ടിയിട്ടും </p><p>ഇടയ്ക്കിടെ അത് പുറത്തേക്ക് വരുന്നു കണ്ണുകളിലെ നക്ഷത്രത്തിളക്കമായോ </p><p>ആവശ്യമില്ലാത്ത സ്ഥലത്തെ പുഞ്ചിരിയായോ </p><p>കവിളുകളിലെ രക്തച്ഛവിയായോ</p><p>സംസാരിക്കേണ്ടിടത്തെ മൗനമായോ ഓർമ്മിക്കേണ്ടിടത്തെ മറവിയായോ</p><p>ആളുകളുടെ മുന്നിലേക്ക് അത് ചാടുന്നു</p><p>അടക്കവും ഒതുക്കവും ഇല്ലാത്ത </p><p>ഈ പ്രേമത്തെ നമ്മൾ എന്തു ചെയ്യും</p><p>കാണുന്നവരും കേൾക്കുന്നവരും</p><p>അറിയുന്നവരുമായ എല്ലാവരും</p><p>ചാരൻമാരായ ഈ ലോകത്ത്</p><p>നാൾക്കുനാൾ വളരുന്ന ഈ പ്രേമത്തെ,</p><p>ലോകനിയമങ്ങളറിയാത്ത ഈ അക്രമകാരിയെ</p><p>നമ്മളെന്തു ചെയ്യും?</p><p>നമുക്കു രണ്ടു പേർക്കും കൂടി</p><p>ലോകത്തെ സ്വിച്ചോഫ് ചെയ്ത്</p><p>ഇതിനെ നടുവിൽ നിർത്തി</p><p>വിടാതെ കെട്ടിപ്പിടിച്ചു നിന്നാലോ?</p>വിഷ്ണു പ്രസാദ്http://www.blogger.com/profile/12585603426209313904noreply@blogger.com0tag:blogger.com,1999:blog-6896439598081973497.post-7512741506731660822023-01-22T07:53:00.001+05:302023-01-22T07:53:02.098+05:30ദീർഘചുംബനം<p>നിനക്കെന്നെ പ്രേമിക്കാനാവാത്തതിനാൽ</p><p>മറ്റൊരാളായ് വന്ന് ഞാൻ നിന്നെ</p><p>പ്രേമിക്കും</p><p>നിനക്ക് എല്ലാ തരത്തിലും </p><p>ഇഷ്ടമാവുന്ന ഒരാളായി</p><p>ഞാനെന്നെ മാറ്റിപ്പണിയും.</p><p>പണ്ട് നീ നിരസിച്ച പ്രേമാർത്ഥിയെയാണ്</p><p>നീ അപ്പോൾ പ്രേമിച്ചുകൊണ്ടിരിക്കുന്നതെന്ന്</p><p>നീ ഒരിക്കലും തിരിച്ചറിയില്ല.</p><p>വർഷങ്ങളോളം ദൈർഘ്യമുള്ള </p><p>ഒരു ചുംബനത്തിൽ നാം</p><p>തേൻ കുടിച്ചു കൊണ്ടിരിക്കും</p><p>കാലങ്ങൾ നമുക്കിടയിലൂടെ</p><p>കടന്നു പോകും</p><p>നമ്മുടെ ശരീരങ്ങൾ</p><p>വീർക്കുകയോ മെലിയുകയോ</p><p>ഉണങ്ങുകയോ ചുളിയുകയോ ചെയ്യും</p><p>നമ്മുടെ മുടി ഓരോന്നോരോന്നായി വെളുത്ത്</p><p>ഒരു നാൾ രണ്ട് അപ്പൂപ്പൻ താടികളാവും</p><p>ചിലപ്പോൾ അവ ഒന്നൊന്നായി </p><p>നമുക്കു മുൻപേ കൊഴിഞ്ഞു പോകും</p><p>നമുക്കു ചുറ്റും മനുഷ്യരും മൃഗങ്ങളും</p><p>സസ്യങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുകയും</p><p>നശിച്ചു കൊണ്ടിരിക്കുകയും ചെയ്യും</p><p>നഗരങ്ങൾ ഗ്രാമങ്ങളാവുകയോ</p><p>ഗ്രാമങ്ങൾ നഗരങ്ങളാവുകയോ ചെയ്യും</p><p>വനങ്ങൾ മരുഭൂമികളാവാം</p><p>കുന്നുകൾ സമതലങ്ങളായേക്കാം</p><p>പക്ഷേ നാം ഇരുവർ മാത്രം ഒരേ ചുംബനത്തിൽ, അതിൻ്റെ ലഹരിയിൽ</p><p>വിടാതെ തുടരുകയാവും.</p><p>ആദ്യം ആരു മരിക്കുമെന്ന ഭയം</p><p>എപ്പോഴെങ്കിലും നമ്മെ പിടികൂടും.</p><p>ഒടുവിൽ ഒരു നാൾ</p><p>ഞാനോ നീയോ മരിക്കും</p><p>രണ്ടിലൊരാൾ മരിക്കുന്നതിനു തൊട്ടുമുൻപ്</p><p>ഞാൻ ആ രഹസ്യം പറയും</p><p>നീ വേണ്ടെന്നു വെച്ച</p><p>ആ ആളായിരുന്നു ഞാനെന്ന്.</p><p>അപ്പോൾ കണ്ണുകളടച്ച് കവിളിൽ</p><p>ഒരുമ്മ കൂടി നൽകി</p><p>'എനിക്കത് നേരത്തേ അറിയാമായിരുന്നു'</p><p>എന്ന് നീ പറയുകയില്ലേ?</p><p>ഇല്ലേ?</p>വിഷ്ണു പ്രസാദ്http://www.blogger.com/profile/12585603426209313904noreply@blogger.com0tag:blogger.com,1999:blog-6896439598081973497.post-35967060827015018982023-01-22T07:52:00.003+05:302023-01-22T07:52:18.596+05:30പ്രേമപ്പനി<p> എല്ലാ പിണക്കത്തിൻ്റെയും മൂന്നാം നാൾ</p><p>അയാൾക്ക് കൃത്യമായി പനി വരും</p><p>അപ്പോഴെല്ലാം അവൾ ഓടി വന്നു</p><p>ചുക്കുകാപ്പി ഉണ്ടാക്കിക്കൊടുത്തു</p><p>പാരസെറ്റാമോൾ കൊടുത്തു</p><p>തുണി നനച്ച് ചൂടൊപ്പിക്കൊടുത്തു</p><p>പനി മാറി.</p><p>പിണക്കവും മാറി</p><p><br /></p><p>എല്ലാ തവണയും എന്താണിങ്ങനെ?</p><p>വെറുതെയിരുന്നപ്പോൾ അവൾ ആലോചിച്ചു.</p><p>അയാൾ ഒരു വെണ്ണക്കട്ടിയാണ്.</p><p>അവളില്ലാതെ അയാൾക്ക്</p><p>ജീവിക്കുവാൻ വയ്യ</p><p>സൂര്യവെളിച്ചത്തിലേക്ക് ഇറങ്ങിയാൽ</p><p>അലിഞ്ഞു പോയേക്കാവുന്ന ഒരു ജന്തു</p><p>അവൾക്കു ചിരി വന്നു, പ്രേമവും</p><p><br /></p><p>ആണുങ്ങളോളം ദുർബലരായ</p><p>ജനവിഭാഗം ഭൂമിയിലില്ല.</p><p>ആരോടും ഇതു പറയുകയില്ലെങ്കിലും</p><p>അവൾ ഉറപ്പിച്ചു. </p><p>അവൾക്കത്</p><p>നല്ല ആത്മവിശ്വാസവും നൽകി.</p><p>അവളിപ്പോൾ കൂടുതൽ സുന്ദരിയായി.</p><p>അവൾ ഒരു പാട്ടു പാടി</p><p>ഒന്നുകൂടി പിണങ്ങുവാൻ</p><p>എന്താണൊരു വഴി എന്നവൾ</p><p>ആലോചിച്ചു.</p><p>ആ മൂന്നാം നാളിലെ പനിയോടാണ്</p><p>അവൾക്കിപ്പോൾ പ്രേമം.</p>വിഷ്ണു പ്രസാദ്http://www.blogger.com/profile/12585603426209313904noreply@blogger.com0tag:blogger.com,1999:blog-6896439598081973497.post-24389388060928664292023-01-22T07:51:00.004+05:302023-01-22T07:51:26.913+05:30അവൾമുഖപ്പൂക്കൾ<p><br /></p><p>അവളുടെ മുഖം മാത്രം മുന്നിൽ</p><p>അവളുടെ മുഖം -ഒരു പൂവിതൾ.</p><p>അത് തിരിഞ്ഞ് തിരിഞ്ഞ് </p><p>അഞ്ചിതളുകൾ നേടുന്നു.</p><p> പൂവായി മാറുന്നു. </p><p>എൻറെ മുറിയിൽ നോക്കുന്നിടത്തെല്ലാം</p><p>അവളുടെ മുഖം -ഒരു പൂവിതൾ.</p><p>ഒരു നിമിഷപ്പാതിക്കുശേഷം </p><p>കറങ്ങിക്കറങ്ങി പൂക്കളായിത്തീരുന്നു. എൻറെ മുറി ഒരു പൂന്തോട്ടമാവുന്നു;</p><p>അവളുടെ മുഖം കൊണ്ടുണ്ടാക്കിയ അനേകം പൂക്കളുടെ പൂന്തോട്ടം.</p><p>ഞാനതിൽ പാറി നടക്കുന്ന </p><p>ഒരേയൊരു ശലഭം.</p><p>അടഞ്ഞുകിടക്കുന്ന ഈ മുറി </p><p>സുഗന്ധം നിറഞ്ഞുനിറഞ്ഞ് </p><p>ഇപ്പോൾ പൊട്ടിത്തെറിക്കും.</p>വിഷ്ണു പ്രസാദ്http://www.blogger.com/profile/12585603426209313904noreply@blogger.com0tag:blogger.com,1999:blog-6896439598081973497.post-80926319835402844362023-01-22T07:50:00.005+05:302023-01-22T07:50:41.043+05:30പ്രേമപ്രഖ്യാപനം<p>രണ്ടുപേർ പ്രേമത്തിലേക്ക് </p><p>മതം മാറാൻ തീരുമാനിക്കുന്നു</p><p>മഴവില്ലുകൾ കൊണ്ട് തീർത്ത </p><p>നീണ്ട മേലുടുപ്പുകൾ അണിയാൻ തീരുമാനിക്കുന്നു</p><p>പരസ്പരം ചിറകുകൾ മുളപ്പിക്കാൻ തീരുമാനിക്കുന്നു </p><p>ഹൃദയം പൂക്കൂടയാക്കാൻ തീരുമാനിക്കുന്നു </p><p>മിണ്ടുന്നതും മിണ്ടാത്തതുമായ നേരങ്ങളെ സംഗീതമാക്കാൻ തീരുമാനിക്കുന്നു രണ്ടുപേർ ചില്ലുശരീരികളായി</p><p>പുണരാൻ തീരുമാനിക്കുന്നു കാൽവിരലുകൾക്കകത്ത് വേരിറക്കി</p><p>ഉടലിനകത്ത് തലച്ചോറ് വരെ നിൽക്കുന്ന ഒരു പൂമരത്തെ,</p><p>അതിൻറെ ശാന്തതയെ,</p><p>തലച്ചോറിൽ ഇളകിക്കൊണ്ടിരിക്കുന്ന അതിന്റെ പുഷ്പസമൃദ്ധിയെ,</p><p>കണ്ണിലൂടെയും മൂക്കിലൂടെയും ചെവിയിലൂടെയും വരുന്ന അതിൻറെ സുഗന്ധത്തെ</p><p> കൊണ്ടുനടക്കാൻ തീരുമാനിക്കുന്നു.</p><p>തലച്ചോറിനെ പറവകൾ പറന്നു തീരാത്ത</p><p>ആകാശനീലിമയാക്കാൻ തീരുമാനിക്കുന്നു. </p><p>ഒരു ഹൃദയത്തിനകത്ത് മറ്റൊരു ഹൃദയം</p><p>ഇട്ടുവെക്കാൻ തീരുമാനിക്കുന്നു </p><p><br /></p><p>രണ്ടുപേർ </p><p>രണ്ടുപേർ മാത്രം കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന്</p><p>ഒരു വിമാനം തട്ടിയെടുത്ത് പറന്നു പോകാൻ തീരുമാനിക്കുന്നു </p><p>സിസി ക്യാമറകളുടെയും സെക്യൂരിറ്റി വിഭാഗത്തിന്റെയും </p><p>കണ്ണുവെട്ടിച്ച് </p><p>തട്ടിയെടുത്ത വിമാനത്തിലിരുന്ന്</p><p>താഴെയുള്ള ആൾക്കൂട്ടത്തിന് </p><p>പറക്കുന്ന ഉമ്മകളും റ്റാറ്റകളും നൽകാൻ തീരുമാനിക്കുന്നു </p><p>യന്ത്രത്തോക്കുകൾ വർഷിക്കുന്ന</p><p>വെടിയുണ്ടകൾക്കിടയിലൂടെ കൈപിടിച്ച് പുഞ്ചിരിച്ച് ലോകത്തെ ഇളിഭ്യരാക്കി</p><p>നടക്കാൻ തീരുമാനിക്കുന്നു. </p><p><br /></p><p>ലോകത്തെ രണ്ടേ രണ്ട് പിടികിട്ടാപ്പുള്ളികളാവാൻ </p><p>രണ്ടേ രണ്ട് ഗൂഢാലോചനക്കാരാവാൻ ലോകത്തിനെതിരെയുള്ള </p><p>മറ്റൊരു ലോകത്തിൻറെ സംസ്ഥാപകരാവാൻ തീരുമാനിക്കുന്നു </p><p><br /></p><p>രണ്ടുപേർ പ്രേമിക്കുമ്പോൾ </p><p>പൂക്കൾ കൊണ്ടും മഴവില്ലുകൾ കൊണ്ടും </p><p>ലോകത്തോട് ഒരു യുദ്ധം പ്രഖ്യാപിക്കുന്നു</p>വിഷ്ണു പ്രസാദ്http://www.blogger.com/profile/12585603426209313904noreply@blogger.com0tag:blogger.com,1999:blog-6896439598081973497.post-58089651327141578982023-01-22T07:49:00.006+05:302023-01-22T07:49:45.755+05:30കാമുകിയെക്കുറിച്ചുള്ള സ്വപ്നത്തിൽ<p> സ്നേഹിക്കുന്നവരെ ചതിക്കുകയും</p><p>ചതിക്കുന്നവരെ സ്നേഹിക്കുകയും</p><p>ചെയ്യുന്നവളേ,</p><p>ഇന്നലെ രാത്രി നിന്നെ സ്വപ്നം കണ്ടു.</p><p>നീ എൻ്റെ അയൽപക്കത്ത് താമസിക്കുകയായിരുന്നു.</p><p>എനിക്ക് നിന്നോടുള്ള കാമത്തിന്</p><p>കുറവൊന്നുമുണ്ടായിരുന്നില്ല.</p><p>എങ്കിലും ഒരു രഹസ്യവും പുറത്തു വിടാത്ത</p><p>പർവതം തന്നെയായിരുന്നു</p><p>സ്വപ്നത്തിലും ഞാൻ .</p><p><br /></p><p>എന്നെ കാണിക്കുവാൻ വേണ്ടി</p><p>നീ അപരിചിതരെ ചുംബിച്ചു.</p><p>അവരുമായി രതി ചെയ്തു.</p><p>എൻ്റെ വിഷാദ മൂക പ്രണയത്തെ</p><p>നീ നിൻ്റെ അവഗണനയാൽ</p><p>പരിഗണിക്കുകയും </p><p>വർദ്ധിപ്പിക്കുകയും ചെയ്തു.</p><p><br /></p><p>എൻ്റെ ഓമനേ,</p><p>എത്ര കണ്ണുനീർ ഒഴുക്കിയിലാണ്</p><p>നീ എന്നിൽ നിന്ന് ഇല്ലാതാവുക?</p><p>സ്വപ്നത്തിൽപ്പോലും ശമിപ്പിക്കാതെ</p><p>എന്നെ നിത്യമായി</p><p>വേദനിപ്പിക്കുന്നവളേ,</p><p>പരസ്പരം തൊടാതെ</p><p>നമ്മൾ ഒരേ പായയിൽ</p><p>കിടക്കുകയായിരുന്നു</p><p>രാത്രിയായിരുന്നു</p><p>ഉറങ്ങാൻ വേണ്ടിയുള്ള</p><p>കിടപ്പായിരുന്നു.</p><p>നമ്മോടൊപ്പം</p><p>ആരെല്ലാമോ ആ മുറിയിൽ</p><p>കിടപ്പുണ്ടായിരുന്നു</p><p>ആ വീടിൻ്റെ</p><p>പരിസരത്തെവിടെയോ </p><p>ഒരു പുഴ ഒഴുകുന്നുണ്ടാവണം.</p><p>നിൻ്റെ ഭർത്താവ്</p><p>അവിടേക്ക് പോയിട്ട് എത്ര നേരമായി!</p><p>അസൂയക്കാരിയും </p><p>സൂത്രക്കാരിയുമായ</p><p>നിൻ്റെ അയൽക്കാരി</p><p>നിന്നെ രഹസ്യമായി നിരീക്ഷിക്കുന്നു</p><p>നിൻ്റെ ഭർതൃമാതാവിന്</p><p>ചോദിച്ചറിയാനുള്ള വിവരങ്ങൾ</p><p>സംഭരിക്കുകയാണവൾ.</p><p><br /></p><p>പ്രിയേ,</p><p>പ്രണയത്തിൻ്റെ വിവിധ മാതൃകകൾ </p><p>പണിത്</p><p>നിത്യവും തട്ടിയുടയ്ക്കുന്നവളേ</p><p>നീ ഉറങ്ങുകയല്ല</p><p>നീ ആലോചിക്കുകയാണ്.</p><p>ദൈവവും നീയും</p><p>ഒരേ വിധം സമാധാനമില്ലാത്തവർ</p><p><br /></p><p>ദൈവം തൻ്റെ സൃഷ്ടികളിൽ വരുത്തേണ്ട</p><p>നവീനതകളെക്കുറിച്ച്,</p><p>നീ കാമുകരെ കഷ്ടപ്പെടുത്തുന്ന</p><p>പ്രണയത്തിൻ്റെ പുതിയ പദ്ധതികളെക്കുറിച്ച്.</p><p>നിത്യമായി വിഭാവനം ചെയ്യുന്നു.</p><p>ദൈവതുല്യയാണ് നീ</p><p>പ്രണയത്തിൻ്റെ മനുഷ്യദൈവം.</p><p><br /></p><p>നീ എന്നെ നോക്കുന്നേയില്ല</p><p>ലോകം മുഴുവൻ ഞാൻ എന്നെ തിരഞ്ഞു.</p><p>നിൻ്റെ മനസ്സിനകത്തെവിടെയോ</p><p>ഞാനുണ്ടെന്ന തോന്നൽ,</p><p>എന്നാൽ അത് ഉറപ്പിക്കാൻ പറ്റായ്ക</p><p>നിൻ്റെ അസൂയക്കാരിയായ അയൽക്കാരിയേക്കാളും</p><p>എന്നെ നീചനാക്കുന്നു.</p><p>ഇനിയും സമയമുണ്ട്.</p><p>നിൻ്റെ ഭർത്താവ് തിരിച്ചു വന്നിട്ടില്ല.</p><p>നിൻ്റെ ഭർത്താവ്,</p><p>നിൻ്റെ കുഞ്ഞിൻ്റെ അച്ഛൻ</p><p>നിൻ്റെ ശരീരത്തിൻ്റെ ഉടമയെണ്</p><p>നീ തെറ്റിദ്ധരിപ്പിക്കുന്നൊരാൾ </p><p>അത്ര മാത്രം.</p><p>ലോകത്തെ അനേകം കാര്യങ്ങളിൽ</p><p>അപ്രധാനമായ ഒന്നു മാത്രമാണ്</p><p>അയാൾക്ക് നീ.</p><p>ഒരു കാമുകനോ ? നീ വിലപിടിച്ച രത്നം ...</p><p>പല വിധത്തിൽ മോഷ്ടിക്കാൻ ശ്രമിച്ച് </p><p>പരാജയപ്പെട്ട,</p><p>ഏറ്റവും നിപുണനായ മോഷ്ടാവിനെയും </p><p>അപകീർത്തിപ്പെടുത്തുന്ന...</p><p><br /></p><p>എല്ലാം ശരിയാണ്.</p><p>എങ്കിലും ഇങ്ങനെ വാഴ്ത്തുന്നത് എന്തിനാണ്.</p><p>പരാജിതൻ്റെ കണ്ണീരല്ലാതെ മറ്റെന്താണിത്?</p><p><br /></p><p>നീ എന്താണ് കണ്ണു തുറക്കാത്തത്?</p><p>ഞാനും കണ്ണു തുറക്കുന്നില്ലല്ലോ</p><p>ഈ വീട് മേഘങ്ങൾക്കിടയിലെവിടെയോ</p><p>കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു ദ്വീപോ ?</p><p>പ്രിയേ, നാം മരിച്ചുപോയിരിക്കുമോ?</p><p>നിൻ്റെ ഭർത്താവ് ഇനി ഒരിക്കലും</p><p>തിരിച്ചു വരില്ലയോ?</p><p>എങ്കിലും നിൻ്റെ അയൽക്കാരി</p><p>ഇപ്പോഴും നമ്മെ നിരീക്ഷിക്കുന്നുണ്ട്.</p><p>മരിച്ചിരിക്കാം,</p><p>എങ്കിലും നമ്മളിങ്ങനെ</p><p>ഒരേ പായയിൽ അടുത്തടുത്ത്</p><p>കിടക്കുന്നത് എന്തിനാണ്?</p><p>എനിക്ക് കണ്ണീർ പൊട്ടുന്നല്ലോ</p><p>എനിക്ക് എഴുന്നേൽക്കാനോ</p><p>നിന്നെ ചുംബിക്കാനോ കഴിയുന്നില്ലല്ലോ</p>വിഷ്ണു പ്രസാദ്http://www.blogger.com/profile/12585603426209313904noreply@blogger.com0tag:blogger.com,1999:blog-6896439598081973497.post-3874592848079423832023-01-22T07:48:00.004+05:302023-01-22T07:48:51.010+05:30ഒരു ബസ്സിലെ യാത്രക്കാർ നാടകം കളിക്കുന്നു<p> </p><p><br /></p><p>🎭</p><p><br /></p><p>'ബസ്സിൽ ഒരു പാമ്പ് '</p><p>ഓടുന്ന ബസ്സിനുള്ളിൽ</p><p>ഒരുവൾ വിളിച്ചു പറഞ്ഞു.</p><p>എല്ലാവരും അതു കേട്ട്</p><p>അവളെ നോക്കി ഒരുമിച്ചു</p><p>ചോദിച്ചു:</p><p>'ബസ്സിൽ ഒരു പാമ്പോ?'</p><p>അവൾ അവരെ നോക്കിപ്പറഞ്ഞു:</p><p>'അതെ ഒരു പാമ്പ് '</p><p>അതു കേട്ട് എല്ലാവരും</p><p>ഇരുന്ന സീറ്റിൽ നിന്ന്</p><p>രണ്ടടി അവളുടെ അടുത്തേക്ക് ചാടി</p><p> പഴയ അമേച്വർ നാടകത്തിലേതുപോലെ</p><p>ഒരുമിച്ചു ചോദിച്ചു:</p><p>'എവിടെ എവിടെ '</p><p>ബസ്സ് സഡൻ ബ്രേക്കിട്ട് നിർത്തി</p><p>ഡ്രൈവറും കണ്ടക്ടറും </p><p>പാഞ്ഞു വന്നു</p><p>അവരും ചോദിച്ചു :</p><p>'എവിടെ ?എവിടെ? '</p><p>അതു കേട്ട്</p><p>യാത്രക്കാരെല്ലാം </p><p>നിന്ന നിൽപ്പിൽ നിന്ന്</p><p>അവളുടെ അടുത്തേക്ക്</p><p>രണ്ടടി കൂടി ചാടി</p><p>ആ ചോദ്യം ആവർത്തിച്ചു:</p><p>'എവിടെ? എവിടെ? '</p><p>'ദാ ഇവിടെ ഉണ്ടായിരുന്നു</p><p>ഇപ്പോൾ കാണാനില്ല'</p><p>അവൾ പറഞ്ഞു</p><p>യാത്രക്കാരെല്ലാം </p><p>ഒരേ സ്വരത്തിൽ</p><p>അത് ഏറ്റു പറഞ്ഞു:</p><p>'ദാ ഇവിടെ ഉണ്ടായിരുന്നു</p><p>ഇപ്പോൾ കാണാനില്ല' .</p><p>എന്നിട്ട് എല്ലാവരും</p><p>പൊട്ടിച്ചിരിച്ചു</p><p>എല്ലാവരും എല്ലാ സീറ്റിനടിയിലും തപ്പി</p><p>എവിടെയും കാണാനില്ല</p><p>ഡ്രൈവറും കണ്ടക്ടറും </p><p>നിരാശരായി മടങ്ങി</p><p>യാത്രക്കാരെല്ലാം </p><p>പഴയ സ്ഥാനങ്ങളിൽ</p><p>പോയി ഇരുന്നു</p><p>ഡ്രൈവർ വീണ്ടും </p><p>വണ്ടി സ്റ്റാർട്ട് ചെയ്തു.</p><p>അയാൾ പറഞ്ഞു:</p><p>'ആ പാമ്പ്</p><p>ആരുടെ കാലിൻ്റെടേലേക്കാണ്</p><p>പോയത്?' </p><p>യാത്രക്കാരെല്ലാം ഒരു കോറസായി</p><p>ആ ചോദ്യം ആവർത്തിച്ചു:</p><p>'ആ പാമ്പ്</p><p>ആരുടെ കാലിൻ്റെടേലേക്കാണ്</p><p>പോയത്?'</p><p>പാമ്പ് മിണ്ടിയില്ല.</p><p>എല്ലാവർക്കും</p><p>അവരുടെ കാലിൻറിടയിൽ</p><p>ഒരു അനക്കം തോന്നിച്ചു</p><p>പക്ഷേ ,സംഗതി</p><p>ആരും പുറത്തു പറഞ്ഞില്ല.</p><p>അടുത്തിരിക്കുന്ന ആൾക്ക്</p><p>ഇത് മനസ്സിലായിട്ടുണ്ടോ</p><p>എന്ന ഒരു കള്ളനോട്ടം </p><p>മാത്രം നോക്കി.</p><p>നോട്ടങ്ങളിടയുമ്പോൾ </p><p>അവരിലൊരാൾ ചോദിച്ചു :</p><p>'ആ പാമ്പ്</p><p>ആരുടെ കാലിൻ്റെടേലേക്കാണ്</p><p>പോയത്?'</p><p>അതു കേൾക്കെ മറ്റേയാൾ</p><p>ഇങ്ങനെ മറുപടി പറയും :</p><p>'ആ.....?'</p>വിഷ്ണു പ്രസാദ്http://www.blogger.com/profile/12585603426209313904noreply@blogger.com0tag:blogger.com,1999:blog-6896439598081973497.post-22565822859876557072023-01-22T07:47:00.008+05:302023-01-22T07:47:58.965+05:30നിശബ്ദതയെ നിങ്ങൾ ഇന്ന് എന്ത് ചെയ്യും ?<p> </p><p>🐾</p><p><br /></p><p>നിശബ്ദതയെ ഞാൻ ഇന്ന് മുറിച്ചു മുറിച്ചു തിന്നും </p><p>എൻറെ നിരാശയിലിട്ട് ഞാൻ </p><p>മുക്കിമുക്കിത്തിന്നും </p><p>ആരും എന്നോട് ചോദിക്കാൻ വരില്ല</p><p>ലോകം നമ്മളോട് നിശബ്ദമായിരിക്കും പോലെ </p><p>നാം ലോകത്തോടും ചിലപ്പോഴൊക്കെ നിശബ്ദമായിരിക്കും. </p><p>ആരാണ് ആദ്യം സംസാരിച്ചു തുടങ്ങുക എന്ന ഒരു അഹം ഇടയ്ക്കൊക്കെ </p><p>ആർക്കാണ് ഉണ്ടാവാത്തത്?</p><p>എപ്പോഴും </p><p>അങ്ങോട്ട് മാത്രം വിളിക്കുന്ന </p><p>ഒരു കാമുകൻ്റെ </p><p>ആത്മനിന്ദയോടെയുള്ള കാത്തിരിപ്പാണത് </p><p><br /></p><p>ഒരുതവണയെങ്കിലും ലോകം ആദ്യം എന്നോട് സംസാരിച്ചു തുടങ്ങട്ടെ എന്നുള്ള കാത്തിരിപ്പ് </p><p>നഗരത്തിലെ കടവരാന്തയിൽ കാത്തിരിക്കുന്ന </p><p>ഒരു തെരുവ് ബാലന്റെ കാത്തിരിപ്പ് പോലെയാണത് </p><p>ലോകം പല ദിശകളിൽ സഞ്ചരിക്കുന്നുണ്ടെങ്കിലും </p><p>ഒരിക്കലും അത് അവനിലേക്ക് വന്നു ചേരുന്നില്ല </p><p><br /></p><p>അതുകൊണ്ടാണ് സുഹൃത്തുക്കളേ,</p><p>നിശബ്ദത എന്നെ കൊന്നു തിന്നുന്നതിനു മുൻപ്</p><p>ഞാൻ അതിനെ കൊന്ന് </p><p>കറിവെച്ച് കഴിക്കാൻ പോകുന്നത്</p><p><br /></p><p>പെട്ടെന്നൊരു ദിവസം ലോകം മിണ്ടാതിരിക്കുന്നത് മനപ്പൂർവമാണ്</p><p>അതിന് കൃത്യമായ പദ്ധതികൾ ഉണ്ട് </p><p>ഇര മാത്രം അറിയാത്ത </p><p>ഒരു ആസൂത്രണത്തിന്റെ</p><p>നിർവഹണത്തിന് മുൻപുള്ള മൗനമാണത്</p>വിഷ്ണു പ്രസാദ്http://www.blogger.com/profile/12585603426209313904noreply@blogger.com0tag:blogger.com,1999:blog-6896439598081973497.post-47288095696328349322023-01-22T07:47:00.003+05:302023-01-22T07:47:11.428+05:30ഹാംഗർ<p> </p><p><br /></p><p>നക്ഷത്രങ്ങൾക്കിടയിൽ </p><p>മേഘങ്ങളിൽ കുരുക്കിയിട്ട </p><p>ഹാംഗറുകളിൽ </p><p>നനഞ്ഞ നാലഞ്ച് ഷർട്ടുകൾ </p><p>കാറ്റിലാടുന്നു.</p><p>കിഴക്കോട്ട് കാറ്റ് വരുമ്പോൾ </p><p>എല്ലാ ഷർട്ടുകളും കിഴക്കോട്ട് വളയുന്നു.</p><p>പടിഞ്ഞാട്ട് കാറ്റ് വരുമ്പോൾ </p><p>പടിഞ്ഞാട്ട് വളയുന്നു.</p><p>അവിടെ കിടക്ക് എന്ന് ഹാംഗറുകൾ പറയുന്നു.</p><p>കൂട്ടിയിട്ട് കത്തിച്ച പുകവള്ളികളിൽ ചവിട്ടി</p><p>മേഘങ്ങളിലേക്ക് കയറിപ്പോകുന്നുണ്ട്</p><p>അനായാസം ഒരുവൾ .</p><p>കുടുക്കുകൾ ഇടാത്തതും </p><p>നനഞ്ഞതുമായ ഷർട്ടുകൾ </p><p>മരണത്തിന്റെ രൂപകങ്ങൾ എന്ന്</p><p>ഭൂമിയിലെ മലകൾ മുകളിലേക്ക് നോക്കി പറയുന്നു.</p><p>മഞ്ഞിൽ കാണുന്ന </p><p>പതിന്നാല് കൂർമ്പൻ മരങ്ങൾ അങ്ങനെയല്ല;</p><p>കൂർമ്പൻ തൊപ്പികൾ വച്ച </p><p>പതിന്നാല് കാമുകരാണ്.</p><p>അവൾ താഴെയിറങ്ങിവന്നിട്ട് വേണം</p><p>മഞ്ഞുപാളികളിലൂടെ വഴുതിയിറങ്ങി നൃത്തം ചെയ്യുവാൻ...</p><p><br /></p><p>പക്ഷേ ഈ രാത്രി പെട്ടെന്ന് കാണാതാകുന്നു </p><p>ആരോ അതിനെ മോഷ്ടിച്ചു കൊണ്ടു പോയിരിക്കുന്നു </p><p>ആകാശത്ത് ആ നാല് ഷർട്ടുകളിൽ ഒരെണ്ണം മാത്രം </p><p>ഒരു പ്രേത സിനിമയിൽ എന്നപോലെ തൂങ്ങിക്കിടക്കുന്നു </p><p>അത് വലുതായി വലുതായി വരുന്നു</p>വിഷ്ണു പ്രസാദ്http://www.blogger.com/profile/12585603426209313904noreply@blogger.com0tag:blogger.com,1999:blog-6896439598081973497.post-4295653988107394832023-01-22T07:46:00.003+05:302023-01-22T07:46:22.899+05:30ലോകത്തിനു പുറത്താവുന്ന ഭൂഖണ്ഡങ്ങളെക്കുറിച്ച്<p> </p><p>🌑</p><p><br /></p><p>ലോകം ചിലപ്പോഴൊക്കെ നിലയ്ക്കുന്നുണ്ട്.</p><p><br /></p><p>പ്രോഗ്രാം എറർ കാരണം </p><p>അറ്റകുറ്റപ്പണികൾക്കായ്</p><p>നിറുത്തിവെച്ചതാണെന്നാണ് അവൾ പറഞ്ഞത്.</p><p>അങ്ങനെയൊരു സന്ദർഭത്തിലല്ലാതെ </p><p>ഞങ്ങളുടെ കൂടിക്കാഴ്ച്ച അസാധ്യമായിരുന്നു.</p><p>ലോകം നിലച്ചു.</p><p>ഞാനും അവളും മാത്രം ലോകത്തിനു പുറത്തായിരുന്നു.</p><p>ആരാണ് സ്റ്റാച്യൂ എന്ന് പറഞ്ഞതെന്നറിയില്ല.</p><p>നിന്ന നിൽപ്പിൽ പ്രതിമകളായിപ്പോയവരുടെ</p><p>നഗരത്തിലൂടെ ആധി പിടിച്ച് നടക്കുമ്പോഴാണ്</p><p>നിലച്ച വാഹനങ്ങൾക്കിടയിലൂടെ</p><p>ചലിക്കുന്ന ഒരേയൊരു അപരജീവനായി</p><p>അവൾ എനിക്കു മുന്നിൽ വന്നുപെട്ടത്.</p><p>ആദ്യമായി കാണുന്ന രണ്ടു മനുഷ്യർ പരസ്പരം നോക്കി</p><p>ഇത് എന്തൊരത്ഭുതമാണ് എന്ന്</p><p>ഒരേ സ്വരത്തിൽ അപരനെക്കുറിച്ച് </p><p>പറഞ്ഞ ആദ്യത്തെ </p><p>ചരിത്ര സന്ദർഭം ഇതായിരിക്കാം.</p><p>ചരിത്രം ഈ സന്ദർഭത്തെ പരിഗണിക്കാനിടയില്ലെങ്കിലും.</p><p>കൂടുതലൊന്നും പറയേണ്ടി വന്നില്ല.</p><p>പരസ്പരം എല്ലാം വിനിമയം ചെയ്യപ്പെട്ടതു പോലെ</p><p>ഞങ്ങൾ കൈകൾ ചേർത്തു പിടിച്ച്</p><p>കടൽക്കരയിലേക്ക് നടന്നു</p><p>ആകാശത്ത് പറക്കുന്നതിനിടയിൽ </p><p>ഉറച്ചു പോയ പക്ഷികൾ ,മേഘങ്ങൾ</p><p>ദൂരെ ഉറഞ്ഞ കടൽ</p><p>വന്ന വരവിൽ ഉറച്ചു പോയ തിരമാല</p><p>ഒരു നിമിഷം കൂടി ലോകം ചലിച്ചിരുന്നെങ്കിൽ</p><p>പരുന്തുവായിലകപ്പെടേണ്ടിയിരുന്ന </p><p>മത്സ്യവ്യം അതിൻ്റെ</p><p>തൊട്ടുമുന്നിൽ കൊക്കു പിളർത്തി നിൽക്കുന്ന പരുന്തും.</p><p>ആരുടെ കയ്യിലാണ് </p><p>ഈ ചലച്ചിത്രത്തിൻ്റെ റിമോട്ട് .</p><p>ഞങ്ങൾ നഗരത്തിലേക്ക് </p><p>തിരിച്ചു നടന്നു.</p><p>പാതയിൽ ഉറച്ചു പോയ </p><p>മനുഷ്യരുടെ പോക്കറ്റിൽ കയ്യിട്ട്</p><p>വാലറ്റുകൾ എടുത്തു</p><p>അവരെ ഇക്കിളിയാക്കി</p><p>ഉമ്മ വെച്ചു നോക്കി</p><p>ഉടുപ്പുകളഴിച്ച് നഗ്നരാക്കി</p><p>ലൈംഗികാവയവങ്ങളിൽ പിടിച്ചു.</p><p>ആരും അനങ്ങിയതേയില്ല.</p><p>ഉറച്ച വാഹനങ്ങൾ </p><p>ഉപയോഗശൂന്യമായിരുന്നു.</p><p>നിശ്ചലരായ മനുഷ്യർക്കിടയിൽ</p><p>നടുറോഡിൽക്കിടന്ന്</p><p>ഞങ്ങൾ ഉറച്ച ആകാശത്തെ നോക്കി.</p><p>വിരസതയും നിശ്ശബ്ദതയും</p><p>കൂടിക്കൂടി വന്നു.</p><p>ആകെയുള്ള വിനോദം</p><p>അതു മാത്രമാണെന്ന് </p><p>ഞങ്ങൾക്ക് മനസ്സിലായി.</p><p>നമ്മൾ പരസ്പരം</p><p>കണ്ടു പിടിക്കാത്ത </p><p>രണ്ടു ഭൂഖണ്ഡങ്ങളാണ്</p><p>അവൾ പറഞ്ഞു.</p><p>നീ വാസ്കോ ഡി ഗാമ</p><p>ഞാൻ വെസ്പുച്ചി</p><p>നീ എന്നിലേക്കും</p><p>ഞാൻ നിന്നിലേക്കും</p><p>കപ്പലോടിക്കാൻ പോകുന്നു.</p><p>അനങ്ങാതെ നിൽക്കുന്ന</p><p>മനുഷ്യക്കാലുകൾക്കിടയിൽ കിടന്ന്</p><p>ഞങ്ങൾ </p><p>രണ്ടു ഭൂഖണ്ഡങ്ങളിലെ</p><p>അഗ്നിപർവ്വതങ്ങളും</p><p>തടാകങ്ങളും കണ്ടുപിടിച്ചു</p><p>എൻ്റെ നാവ് നീണ്ടുനീണ്ട്</p><p>അവളുടെ ഉൾവനങ്ങളിലേക്കും</p><p>അവളുടെ നാവ് നീണ്ടുനീണ്ട്</p><p>എൻ്റെ ഉൾവനങ്ങളിലേക്കും</p><p>രണ്ട് എൻഡോസ്കോപിക് </p><p>ഉപകരണങ്ങൾ പോലെ</p><p>കടന്നുചെന്നു</p><p>അവളുടെ പർവതങ്ങൾ</p><p>പുകഞ്ഞു പൊട്ടി </p><p>ലാവയൊഴുകി.</p><p>നിശ്ചലമായ കാലത്തിൽ</p><p>ഞങ്ങൾ തണുത്തു കിടന്നു.</p><p>ആ കിടപ്പിൽ</p><p>ഞങ്ങൾ ഗ്രാമത്തിലെ </p><p>ഏതോ വീട്ടിൽ കടന്നു ചെല്ലുന്നതും</p><p>ഭക്ഷണം കഴിക്കുന്നതും</p><p>പ്രതിമപ്പെട്ട വീട്ടുകാരെയും </p><p>അവരുടെ നായയേയും</p><p>കോഴികളേയും കണ്ട്</p><p>ചിരിക്കുന്നതും സ്വപ്നം കണ്ടു.</p><p>പൊടുന്നനെ ലോകം വീണ്ടും</p><p>ചലിക്കാൻ തുടങ്ങി.</p><p>ആളുകൾ ഞങ്ങളെ ചവിട്ടി</p><p>തലങ്ങും വിലങ്ങും നടന്നു.</p><p>വാഹനങ്ങൾ ഇരമ്പിപ്പാഞ്ഞു.</p><p>ഞാനും അവളും</p><p>രണ്ടു വശങ്ങളിലേക്ക് </p><p>എഴുന്നേറ്റ് ഓടി.</p><p><br /></p><p>പിന്നീട് ഒരിക്കലും</p><p>ഞാൻ അവളെ കണ്ടിട്ടില്ല.</p><p>ലോകം വീണ്ടും ഒരു ദിവസം നിലയ്ക്കും.</p><p>അന്ന് നിശ്ചലമായ ആൾക്കൂട്ടത്തിനിടയിലൂടെ</p><p>അവൾ കടന്നു വരും.</p><p>എനിക്ക് ഉറപ്പാണ്.</p>വിഷ്ണു പ്രസാദ്http://www.blogger.com/profile/12585603426209313904noreply@blogger.com0tag:blogger.com,1999:blog-6896439598081973497.post-44152548254494818322023-01-22T07:45:00.004+05:302023-01-22T07:45:38.088+05:30പ്രപഞ്ചം ഒരു കാമുകനു വേണ്ടി പ്രവർത്തിക്കുന്ന വിധം<p> </p><p>🌹</p><p>പ്രേമത്തിലേക്ക് തിരിച്ചു വരൂ</p><p>പ്രേമത്തിലേക്ക് തിരിച്ചു വരൂ എന്ന്</p><p>മഞ്ഞും മഴയും വെയിലും നിലാവും അവളോട് മാറിമാറിപ്പറഞ്ഞു </p><p>ജനൽ തുറക്കുമ്പോൾ തല നീട്ടി വന്ന പനിനീർപ്പൂവ് </p><p>പൂക്കളുടെ ഉത്സവം നടത്തുന്നതിനിടെ സുഗന്ധങ്ങളുടെ മെസ്സേജുകൾ (ക്ഷണക്കത്തുകൾ) അയക്കുന്ന കാപ്പിത്തോട്ടം </p><p>നിഗൂഢകാമുകിമാരായി ജനിച്ച് </p><p>ചുവന്ന സാരിയുടെ അറ്റം കടിച്ച്</p><p>കാമുകന്മാരെ പാളിനോക്കുന്ന ചെമ്പരത്തികൾ </p><p>സമയം കിട്ടുമ്പോൾ എല്ലാവരും അവളോട് അതുതന്നെ പറഞ്ഞു </p><p><br /></p><p>വാട്ട്സപ്പും മെസഞ്ചറും ഇനി തുറക്കുകയില്ലെന്ന് </p><p>അവൾ പ്രതിജ്ഞ എടുത്തിട്ടുണ്ട് </p><p>അവൾ അവളുടെ കാമുകനോട് പിണങ്ങിയിരിക്കുന്നു </p><p>അയാളുടെ നൂറായിരം വിളികളെ</p><p>അവളുടെ ഫോൺ തടുത്ത് വച്ചിരിക്കുന്നു</p><p><br /></p><p>പശുവിന് കൊടുക്കാൻ പിണ്ണാക്ക്</p><p>വാങ്ങാൻ പോകുന്ന വഴിയിൽ </p><p>അവളെ കാത്തുകാത്തു നിന്ന വരിക്കപ്ലാവ് അവളോട് പറഞ്ഞു </p><p>നീ അറിഞ്ഞില്ലേ നിൻറെ കാമുകൻ ഇപ്പോൾ ഒരു മരക്കൊമ്പ് നോക്കി നടക്കുകയാണ്.</p><p>ട്രാവൽ വ്ളോഗ് നടത്തുന്ന നാകമോഹൻ എന്ന പക്ഷി </p><p>ഞാനും കണ്ടിരുന്നു അയാളെ</p><p>ഇതൊന്നും അത്ര ശരിയല്ല എന്ന് </p><p>അവളെ തറപ്പിച്ചു നോക്കുന്നു.</p><p>ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്ന നത്ത് </p><p>ചിറകുകൊണ്ട് ചുണ്ട് ചൊറിഞ്ഞ്</p><p>സാക്ഷ്യം പറഞ്ഞു </p><p>ആ ചങ്ങാതി ഉറങ്ങാതെ ഇന്നലെയും കൂടി...</p><p><br /></p><p>പ്രേമത്തിലേക്ക് തിരിച്ചു വരൂ</p><p>പ്രേമത്തിലേക്ക് തിരിച്ചു വരൂ എന്ന്</p><p>ലോകം മുഴുവൻ ഒറ്റ ഓർക്കസ്ട്രയായി തിരയടിച്ചു.</p><p>പ്രപഞ്ചം മുഴുവൻ ആ കോന്തന്റെ ആളുകളാണോ എന്ന് </p><p>ഒരുവേള അവൾ സംശയിച്ചെങ്കിലും </p><p>ഈ പ്രേമത്തിൽ ഇനി സംശയിക്കാനില്ല എന്ന് </p><p>അവൾ ഉറപ്പിച്ചു. </p><p>അവൾ അവളുടെ മൊബൈൽ ഫോൺ</p><p>കാലങ്ങൾക്ക് ശേഷം തുറന്നു </p><p>അതിലെ വാട്സാപ്പിൽ നിന്നും</p><p>മെസഞ്ചറിൽ നിന്നും പുറത്തേക്ക് ഒഴുകിവന്നു </p><p>പതിനായിരക്കണക്കിന് </p><p>ചുവന്ന ഹൃദയങ്ങൾ ചിത്രശലഭങ്ങൾ</p><p>ചുംബനക്കൊതിയുള്ള ചുണ്ടുകൾ</p><p>പക്ഷികൾ നക്ഷത്രങ്ങൾ പൂവുകൾ മഴവില്ലുകൾ നാനാജാതി സ്മൈലികൾ...</p><p>അതൊരു നദിയായിരുന്നു </p><p>ആ നദിയിൽ അവൾ ഒലിച്ചുപോയി;</p><p>അവളുടെ പഴയ കാമുകൻറെ അടുത്തേക്ക്.</p><p>അപ്പോൾ,</p><p>ഇനി മിടിക്കാമല്ലോ എന്നു പറഞ്ഞ് ലോകത്തെ ഘടികാരങ്ങളെല്ലാം</p><p>പ്രേമം പ്രേമം എന്ന് </p><p>പഴയതുപോലെ വീണ്ടും മിടിച്ചു തുടങ്ങി</p>വിഷ്ണു പ്രസാദ്http://www.blogger.com/profile/12585603426209313904noreply@blogger.com0tag:blogger.com,1999:blog-6896439598081973497.post-89683822744222433142023-01-22T07:44:00.005+05:302023-01-22T07:44:45.863+05:30രണ്ടു വാക്കുകൾ<p>എല്ലാ മനുഷ്യരും ലോകത്തോട് പറയുന്നു </p><p>'എന്നെ സ്നേഹിക്കൂ' എന്ന്.</p><p>നിശബ്ദമായി, എന്നാൽ ഉച്ചത്തിലും</p><p>ആളുകൾ ജീവിതമുടനീളം </p><p>ഇതുതന്നെ പറയുന്നു.</p><p>ആരും കേൾക്കുന്നില്ലെങ്കിലും </p><p>എല്ലാവരും ഇത് ഉരുവിടുന്നു.</p><p>ഒരർത്ഥത്തിൽ ,</p><p>ഓരോ മനുഷ്യനും </p><p>യാചന നിറഞ്ഞ രണ്ടു വാക്കുകളാണ്.</p><p>മനുഷ്യൻ എന്നായിരുന്നില്ല </p><p>'എന്നെ സ്നേഹിക്കൂ' എന്നായിരുന്നു</p><p>മനുഷ്യന് ഇടേണ്ടിയിരുന്ന പേര്.</p><p><br /></p><p> മനുഷ്യർ </p><p>എഴുതിക്കൂട്ടുന്ന കവിതകൾക്ക് </p><p>നെടുങ്കൻ പ്രഭാഷണങ്ങൾക്ക് ലേഖനങ്ങൾക്ക്,അറുന്നൂറിൽപ്പരം</p><p>പുറങ്ങളുള്ള നോവലുകൾക്ക് കഥാസമാഹാരങ്ങൾക്ക് </p><p>ലോകം മുഴുവനുമുള്ള </p><p>ഗ്രന്ഥപ്പുരകളിലെ ഗ്രന്ഥങ്ങൾക്ക്</p><p>നൂറ്റാണ്ടുകളോളം കേട്ടാലും </p><p>തീരാത്ത പാട്ടുകൾക്ക് </p><p>കണ്ടുതീരാത്ത സിനിമകൾക്ക്</p><p>നാടകങ്ങൾക്ക് </p><p>മറ്റ് എന്ത് അർത്ഥമാണുള്ളത്?</p><p>എന്നെ സ്നേഹിക്കൂ</p><p>എന്നെ സ്നേഹിക്കൂ എന്ന</p><p>പല സ്ഥായികളിലുള്ള</p><p>അർത്ഥനകളല്ലേ </p><p>വിലാപങ്ങളല്ലേ അവയെല്ലാം?</p><p><br /></p><p>നമ്മുടെ സെൽഫികൾ</p><p>നമ്മുടെ ഉടുത്തൊരുങ്ങലുകൾ</p><p>നമ്മുടെ യാത്രകൾ</p><p>യാത്രകളിൽ നമ്മൾ പ്രദർശിപ്പിക്കുന്ന നമ്മുടെ വാഹനങ്ങൾ</p><p>നമ്മുടെ സുഗന്ധങ്ങൾ</p><p>രുചിയുടെ മാന്ത്രികപ്പെരുമകൾ</p><p>നമ്മുടെ നൃത്തച്ചുവടുകൾ</p><p>എല്ലാം ആ രണ്ടു വാക്കുകളുടെ </p><p>കള്ളക്കടത്തിന് നാം</p><p>തെരഞ്ഞെടുത്ത മാർഗ്ഗങ്ങൾ മാത്രമല്ലേ?</p><p><br /></p><p>അത്ര ലളിതമായ ഒരു വിനിമയത്തെ</p><p>സർഗ്ഗാത്മകത കൊണ്ട്</p><p>സങ്കീർണമാക്കിത്തീർക്കുവാനുള്ള</p><p>അനഭിലഷണീയവും</p><p>അനിയന്ത്രിതവുമായ ഇച്ഛയുടെ</p><p>രക്തസാക്ഷിത്വത്തിൽ നിന്ന്</p><p>ചിലപ്പോഴെങ്കിലും</p><p>ചിലർ രക്ഷപ്പെടുന്നു.</p><p><br /></p><p>ചിലരാവട്ടെ</p><p>ജീവിതം മുഴുവൻ </p><p>തൊണ്ടക്കുഴിയിൽ</p><p>ഈ രണ്ടു വാക്കുകളെ</p><p>ഒളിച്ചുവെക്കുന്നു.</p><p>മറ്റെല്ലാം പറയുന്നു,</p><p>ഇതുമാത്രം</p><p>ശബ്ദപ്പെടുത്താതെ പോകുന്നു.</p><p>ആരോടും വെളിപ്പെടുത്താതെ </p><p>എന്നാൽ വെളിപ്പെടുത്താൻ അത്യാശയുണ്ടായിരുന്ന </p><p>ആ രണ്ടു വാക്കുകളുമായി</p><p>മരിച്ചുപോകുന്നു .</p><p><br /></p><p>അല്ലെങ്കിലും,</p><p>നമ്മുടെ തൊണ്ടക്കുഴിയിൽ കുഴിച്ചിട്ട</p><p>ആ രണ്ടു വാക്കുകൾ</p><p>ആരും കണ്ടെത്താതെ</p><p>ആരും സ്വീകരിക്കാതെ</p><p>ജീവിക്കുന്നതിന്</p><p>മരിച്ചുകൊണ്ടിരിക്കുക</p><p>എന്നു തന്നെയാവില്ലേ അർത്ഥം?</p>വിഷ്ണു പ്രസാദ്http://www.blogger.com/profile/12585603426209313904noreply@blogger.com0tag:blogger.com,1999:blog-6896439598081973497.post-11984440387958481462023-01-22T07:43:00.004+05:302023-01-22T07:43:43.152+05:30ശില്പം<p> നിൽക്കുന്നവളേ,</p><p>അനന്തകാലങ്ങളായി</p><p>ഒരേ നിൽപ്പ് നിൽക്കും </p><p>നിൻറെ കാൽച്ചുവട്ടിൽ </p><p>ഒരു വള്ളിച്ചെടിയായി </p><p>ഞാൻ മുളച്ചു. </p><p>നിൻറെ കാലടികളെ മുത്തി </p><p>കാൽത്തണ്ടുകളെ ചുറ്റി </p><p>ഇലകളാൽ പൊതിഞ്ഞ് </p><p>മുകളിലേക്ക് കയറി </p><p>മുട്ടുകളിലും തുടകളിലും ചുംബിച്ച് </p><p>ആവേശത്തോടെ വളർന്നു.</p><p>നിതംബത്തിലും യോനിയിലും ചുറ്റിപ്പടർന്ന് മത്തുപിടിച്ച് </p><p>എൻറെ തളിരിലകൾ ആടി </p><p>നിൻറെ അംഗവടിവിനു </p><p>കോട്ടം തട്ടാത്ത വിധം </p><p>വയറും മുലകളും പൊതിഞ്ഞു.</p><p>നിന്റെ മുലകൾ </p><p>രഹസ്യമായി തന്ന പാല് കുടിച്ച് </p><p>ഞാൻ പിന്നെയും വളർന്നു </p><p>കഴുത്ത് കടന്ന് ശിരസ്സ് പൊതിഞ്ഞ് </p><p>കാറ്റിൽ പറക്കുന്ന മുടികളിൽ</p><p>നിറയെ സുഗന്ധമുള്ള </p><p>വെളുത്ത പൂവുകൾ നിറച്ചു </p><p>മേഘങ്ങൾ തഴുകിപ്പോകുന്ന </p><p>ആ ഉയരത്തിൽ നിന്ന് </p><p>നീ ആദ്യമായി കണ്ണുതുറന്നു </p><p>ചുണ്ടുകളിൽ ഞാനൊരു തളിരിലയാൽ ചുംബിച്ചു</p><p>കാലങ്ങളുടെ കാത്തിരിപ്പ് സഫലമായെന്ന് </p><p>തോന്നിപ്പിച്ച് </p><p>നിൻറെ കണ്ണുകൾ നിറഞ്ഞു</p><p><br /></p><p>പ്രണയം കുടിച്ച് ഞാൻ കൂടുതൽ പച്ചച്ചു നിൻറെ മുലകളിലും നാഭിയിലും </p><p>വെളുത്ത പൂങ്കുലകൾ പുറപ്പെടുവിച്ച്</p><p>നിന്നെ സുഗന്ധപൂരിതയാക്കി </p><p>രാത്രിയിൽ ആകാശത്തു നിന്ന് </p><p>രണ്ടു നക്ഷത്രങ്ങളെ പറിച്ചെടുത്ത് </p><p>കൈകളിൽ വച്ചുതന്നു. </p><p>നമുക്ക് ചുറ്റുമുള്ള സമതലങ്ങളിൽ</p><p>ഇരുട്ടിൽ മയങ്ങിക്കിടക്കുന്ന </p><p>ധാന്യവയലുകളിലേക്ക് </p><p>പ്രണയത്തിന്റെ ഒരു പ്രകാശക്കടൽ </p><p>നിന്റെ കൈകളിൽനിന്നോ </p><p>ചുണ്ടുകളിൽ നിന്നോ </p><p>ഇപ്പോൾ ഇറങ്ങിവന്നു </p><p><br /></p><p>നിന്നെ പൊതിഞ്ഞുവെച്ച എന്റെ ഇലകൾ </p><p>ആഹ്ലാദത്തിന് മറ്റൊരു രൂപകമില്ലെന്ന്</p><p>രാവു മുഴുവൻ </p><p>കാറ്റത്ത് കിലുകിലാ ചിരിച്ചു</p>വിഷ്ണു പ്രസാദ്http://www.blogger.com/profile/12585603426209313904noreply@blogger.com0tag:blogger.com,1999:blog-6896439598081973497.post-57822117674331122282023-01-22T07:42:00.004+05:302023-01-22T07:42:30.973+05:30രതി <p>ഇടുപ്പുകൾ ഘടിപ്പിച്ച് </p><p>എൻ്റെ പങ്കാളി </p><p>മുകളിലിരുന്ന് ആടിക്കൊണ്ടിരിക്കുന്നു.</p><p>ഞാൻ ഇപ്പോൾ ഒരു ശവത്തെപ്പോലെ കിടക്കുകയാണ്.</p><p> ഒരു തുള്ളി രേതസ്സ് പോലും വിട്ടുകൊടുക്കാതിരിക്കാൻ </p><p>ശരീരത്തെ ശവമാക്കി </p><p>ഓർമ്മകളുടെ കാട്ടിലേക്ക് </p><p>ഇറങ്ങിപ്പോവുകയാണ്.</p><p>അവളിപ്പോൾ എൻറെ ഇടുപ്പിൽ </p><p>ഭ്രമണം ചെയ്യുന്ന ഭൂമി.</p><p>സമുദ്രങ്ങൾ ഏന്തുന്ന ഭൂമി.</p><p>ഞാൻ,ഫാസ്റ്റ് ഫോർവേഡടിച്ച ഒരു ചലച്ചിത്രം .</p><p>കാടുകൾ,കെട്ടിടങ്ങൾ,ആളുകൾ സംഭാഷണങ്ങൾ </p><p>എല്ലാം ഓടിമറയുന്നു.</p><p>ഒരു ലാറ്റിനമേരിക്കൻ </p><p>മദ്യ വില്പനശാലയിലോ</p><p>ആസ്ട്രേലിയൻ മരുഭൂമിയിലോ</p><p>ഒരു കൊറിയൻ തെരുവിലോ </p><p>ഞാൻ മദ്യപിക്കുകയോ സംസാരിക്കുകയോ ചെയ്യുന്നു.</p><p>ഞാൻ മരിച്ചു പോകുന്നു. </p><p>ഏതോ പൂന്തോട്ടത്തിൽ </p><p>ഞാൻ മുളച്ചു വരുന്നു.</p><p>മാനുകളും ശലഭങ്ങളും പറക്കുന്നു. </p><p>എന്റെ ഇടുപ്പിൽ </p><p>ഒരു വസന്തം ഭ്രമണം ചെയ്യുന്നു.</p><p>പരിചിത ശിരസ്സുകളെ അലിയിപ്പിച്ച്</p><p>ജലസ്ഫടികത ഒഴുകുന്നു. </p><p>അനേകം മുഖങ്ങളിലൂടെ ഒരു നദി ഒഴുകിപ്പോകുന്നു. </p><p>ആഴങ്ങളും പർവ്വതങ്ങളും </p><p>നമുക്കുള്ളിൽ തന്നെയെന്ന് </p><p>അവൾ എൻറെ ചെവിയിൽ </p><p>പിറുപിറുക്കുന്നുണ്ട്.</p><p>എൻ്റെ ഉടൽ ഒരു ഡിൽഡോ;</p><p>അവളുടെ ചിറകുകൾ വീണ്ടെടുക്കാനുള്ള മാജിക് ബാറ്റൺ.</p><p>കൂടിക്കൂടി വരുന്ന നിന്റെ കിതപ്പ്.</p><p>അതിലേക്ക്,അതിൻറെ അഴിഞ്ഞ മുടിയിലേക്ക് </p><p>ഇരുണ്ടുവരുന്ന രാത്രികൾ,</p><p>വെള്ളച്ചാട്ടങ്ങൾ, നിഗൂഢശീതളതകൾ,</p><p>പായലും പന്നലും പിടിച്ച പാറപ്പുറങ്ങൾ.</p><p>നെഞ്ചിൽ, </p><p>അവളുടെ ചുണ്ടുകൾ കണ്ടുപിടിക്കുന്ന എൻറെ മുലക്കണ്ണുകൾ.</p><p><br /></p><p>ഞാൻ,എന്നെ തടവിലിട്ടിരിക്കുന്ന ശവം.</p><p>ഭൂതകാലങ്ങളുടെ ഇരുണ്ട ഗുഹകളിൽ ഞാൻ അന്ധനായി നടക്കുന്നു.</p><p>ഗുഹാഭിത്തികളിൽ </p><p>ചേറുപറ്റിയ എൻറെ കൈകൾ ,</p><p>ജന്തുക്കൾ ഗുഹകളിൽ പാർപ്പിച്ച ചൂര്.</p><p><br /></p><p>ഒറ്റ കൊലമഴയിലൂടെ ഭൂപടത്തിലെ</p><p>മുഴുവൻ നദികളും നിറഞ്ഞുണരുന്നത് പോലെ,</p><p>ഒറ്റ ഇടിമിന്നൽ അനേകം വേരറ്റങ്ങളുമായി സംക്രമിക്കുന്നത് പോലെ </p><p>ഞാൻ ഉണരുന്നു. </p><p>തുറന്നുവെച്ച പുസ്തകം പോലുള്ള അവളുടെ പകുത്ത മുടിയിൽ </p><p>ചുണ്ടുകൾ അമർത്തിവെച്ച് </p><p>ഞാൻ എന്നെ കുതിരയാക്കുന്നു.</p><p>രണ്ടു കൈകളിലും വലിച്ചുപിടിച്ചിരിക്കുന്ന </p><p>അവളുടെ മുടികളിലൂന്നി ഞാൻ കുതിക്കുന്നു. </p><p>തുറന്നു വച്ച അവളുടെ പുസ്തകം </p><p>ഞാൻ രണ്ടായി കീറുന്നു </p><p>അതിൻറെ താളുകൾ </p><p>തുമ്പികളോ</p><p>വെയിൽ നാളികളോ ആയി </p><p>പറന്നു മങ്ങുന്നു.</p>വിഷ്ണു പ്രസാദ്http://www.blogger.com/profile/12585603426209313904noreply@blogger.com0tag:blogger.com,1999:blog-6896439598081973497.post-86705578555693420162023-01-22T07:41:00.004+05:302023-01-22T07:41:20.866+05:30മാജിക് മഷ്റൂം<p>ചാറ്റ് ബോക്സിൽ</p><p>ഞാനും അവളും പ്രണയികൾ.</p><p>ഞങ്ങൾക്കൊന്ന് തൊടണമെന്നുണ്ട്</p><p><br /></p><p>ചാറ്റ് ബോക്സിൽ</p><p>അവൾ ഒരു വാക്കു വെക്കുന്നു</p><p>ഞാനും ഒരു വാക്കു വെക്കുന്നു. </p><p><br /></p><p>പൊടുന്നനെ</p><p>എൻ്റെയും അവളുടെയും വാക്കുകൾ</p><p>രണ്ടു വിരലുകളായി </p><p>പരിണമിച്ച്</p><p>പരസ്പരം തൊടുന്നു.</p><p><br /></p><p>ഒരു വിരൽ മറ്റേ വിരലിനെ</p><p>ആശ്വസിപ്പിക്കുന്നു</p><p>സ്നേഹിക്കുന്നു</p><p>ചൂടും തണുപ്പും</p><p>കൈമാറുന്നു.</p><p><br /></p><p>ഇൻബോക്സിൽ</p><p>വീണ്ടും വീണ്ടും</p><p>അവൾവിരലുകൾ</p><p>അവയെ അപ്പപ്പോൾ തൊടുന്ന</p><p>എൻ്റെ വാക്കുകളുടെ</p><p>പ്രണയവിരലുകൾ</p><p><br /></p><p>എല്ലാ വാക്കുകളെയും</p><p>വിരലുകളാക്കുന്ന</p><p>മാജിക് മഷ്റൂം</p><p>ആരുടെ ഹൃദയത്തിൽ നിന്നാണ്</p><p>കണ്ടെടുത്തതെന്ന് മാത്രം</p><p>ഞങ്ങൾക്കിപ്പോൾ </p><p>ഓർമ്മയില്ല</p>വിഷ്ണു പ്രസാദ്http://www.blogger.com/profile/12585603426209313904noreply@blogger.com0tag:blogger.com,1999:blog-6896439598081973497.post-22593033213806313882023-01-22T07:40:00.005+05:302023-01-22T07:40:32.096+05:30രത്നഖനി<p><br /></p><p>☀️</p><p>ഇന്നത്തെ പാതിരാവിൽ </p><p>എല്ലാവരും ഉറങ്ങിക്കിടക്കുമ്പോൾ</p><p>നീ ഒഴുകിയൊഴുകിവരണം</p><p><br /></p><p>എൻ്റെ കൂടെ ശയിക്കണം</p><p><br /></p><p>ഉമ്മകളുടെ ആയിരം റോസാപ്പൂവുകൾ പറിച്ചെടുക്കണം</p><p><br /></p><p>നിൻ്റെ മാറിടങ്ങൾ തുറന്നിട്ട ,</p><p>വെണ്ണിലാവിൽ</p><p>അനന്തകാലങ്ങളോളം </p><p>എനിക്ക് ഘനീഭവിച്ചു കിടക്കണം</p><p><br /></p><p>പെൺകുട്ടികൾ തുടകൾക്കിടയിൽ ഒളിപ്പിച്ചുവെച്ച ആ രത്നം</p><p>ഇന്നു രാത്രി ഞാൻ നിന്നിൽ നിന്ന് കണ്ടെത്തും</p><p><br /></p><p>ഒരു സമയം ഒരു രത്നം മാത്രം കുഴിച്ചെടുക്കാൻ അനുവദിക്കുന്ന</p><p>ഒരു രത്നഖനിയാണ് നീയെന്ന്</p><p>എന്നോട് നീ വാദിച്ചുകൊണ്ടിരിക്കും</p><p><br /></p><p>പുലർച്ചയ്ക്ക്, വാടിയ പൂക്കൾക്കിടയിൽ നിന്ന് നിലാവിലേക്ക് ഒരു കാറ്റ് തിരിച്ചു പറക്കും</p><p><br /></p><p>അതിനു ശേഷം നെഞ്ചിൻകൂട്ടിൽ നിന്ന് </p><p>എൻ്റെ ഒരേയൊരു ഹൃദയം</p><p>നഷ്ടപ്പെട്ടതായി ഞാൻ തിരിച്ചറിയും</p>വിഷ്ണു പ്രസാദ്http://www.blogger.com/profile/12585603426209313904noreply@blogger.com0tag:blogger.com,1999:blog-6896439598081973497.post-7872610324514116212023-01-22T07:39:00.004+05:302023-01-22T07:39:45.693+05:30ലഹരി<p> </p><p>💋</p><p><br /></p><p>എനിക്ക് നീ ഒരു പൂന്തോട്ടമാണ്</p><p><br /></p><p>നിന്നെ കാണുമ്പോൾ ഹൃദയം ഒരു ശലഭം പോലെ ഇളകിപ്പറക്കുന്നു</p><p><br /></p><p>നിൻ്റെ പൂക്കളിലെല്ലാം അത് തേൻ കുടിച്ച് മയങ്ങുന്നു</p><p><br /></p><p>ഒരു ആനന്ദക്കാറ്റ് മാത്രം അലയടിക്കുന്നു</p><p><br /></p><p>ലോകത്തെ ഞാൻ മറന്നു കഴിഞ്ഞു</p><p><br /></p><p>ജീവിതത്തിന് മരണം എന്നുകൂടി അർത്ഥമുണ്ടെന്ന്</p><p>ഈ ലഹരിയുടെ തോട്ടം </p><p>എന്നോട് പറയുന്നു.</p><p>❤️</p><p>എൻ്റെ ഹൃദയം അതിൻ്റെ ഏറ്റവും അന്തസ്സുറ്റ മരണം തെരഞ്ഞെടുത്തിരിക്കുന്നു</p>വിഷ്ണു പ്രസാദ്http://www.blogger.com/profile/12585603426209313904noreply@blogger.com0tag:blogger.com,1999:blog-6896439598081973497.post-24142536458548566322023-01-22T07:38:00.003+05:302023-01-22T07:38:22.922+05:30ചാറ്റ് വിൻഡോ ഒരു നദിയാണ് <p>പ്രണയിക്കുമ്പോൾ</p><p>ചാറ്റ് വിൻഡോ ഒരു നദിയാണ് </p><p>പൂക്കളും പഴങ്ങളും ശലഭങ്ങളും</p><p>ചുണ്ടുകളും ചുംബനങ്ങളും ഹൃദയങ്ങളും</p><p>വാക്കുകളുടെ നിലയ്ക്കാത്ത ജലവും</p><p>അതിലൂടെ ഒഴുകിപ്പോകുന്നു.</p><p>വികാരങ്ങളുടെ പക്ഷിക്കൂട്ടം</p><p>അതിനുമുകളിലൂടെ ഒഴുകിപ്പോകുന്നു.</p><p><br /></p><p>വിദൂരസ്ഥയായ എൻറെ കാമുകീ,</p><p>വാക്കുകളില്ലായിരുന്നെങ്കിൽ </p><p>മനുഷ്യർ എന്ത് ചെയ്യുമായിരുന്നു എന്ന്</p><p>ഞാനിപ്പോൾ അത്ഭുതപ്പെടുന്നു</p><p><br /></p><p>നിന്നിൽ ജീവിക്കുന്ന എന്നെ എനിക്ക് എന്നേക്കാൾ ഇഷ്ടമാണ്.</p><p>പരസ്പരമുള്ള ഈ ഇഷ്ടമറിയിക്കാൻ</p><p>എത്ര വാക്കുകളുടെ പൂവുകളും</p><p>ഫലങ്ങളും ആണ് നാം ഈ നദിയിലേക്ക്</p><p>പറിച്ചെറിയുന്നത് !</p><p>എത്രതന്നെ പറിച്ചെറിഞ്ഞിട്ടും </p><p>നമുക്ക് മതിയാകുന്നില്ല </p><p>പുതിയ പുതിയ പൂക്കൾക്കും പഴങ്ങൾക്കുമായി </p><p>ചില്ലകളിലേക്ക് നിരന്തരം കയ്യെത്തിച്ചുകൊണ്ടിരിക്കുകയല്ലേ നമ്മൾ.</p><p><br /></p><p>ഇടയ്ക്കെല്ലാം ഉമ്മകളുടെ കടവിലേക്ക് ഞാൻ തുഴഞ്ഞു പോകുന്നു </p><p>പൂക്കൾ പറിക്കുന്ന മെഴുകുശില്പം പോലെ </p><p>നീ അക്കരെനിൽക്കുന്നു </p><p>അവിടെയുള്ള ഹരിതരാശിയിലാകെ</p><p>അനുനിമിഷം ജനിക്കുന്ന പൂക്കളുടെ </p><p>മാലബൾബുകൾ മിന്നുന്നു </p><p>വലിച്ചുകെട്ടിയ നീലാകാശത്ത്</p><p>നക്ഷത്രങ്ങൾ മിന്നിത്തുടങ്ങുമ്പോൾ</p><p>കൈകൾ കൂട്ടിപ്പിടിച്ച് നഗ്നരായി </p><p>നാം ഈ നദിയിലൂടെ ഒഴുകിപ്പോകുന്നു.</p>വിഷ്ണു പ്രസാദ്http://www.blogger.com/profile/12585603426209313904noreply@blogger.com0tag:blogger.com,1999:blog-6896439598081973497.post-8976115243524230242022-12-20T12:19:00.004+05:302023-02-05T12:20:44.236+05:30ഡിസംബർ<p> </p><p><br /></p><p>ഡിസംബർ,</p><p>അവസാനത്തെ മാസമേ </p><p>അവസാനത്തെ ദിവസം പോലെ</p><p>അവസാനത്തെ നിമിഷം പോലെ</p><p>അവസാനത്തെ ശ്വാസം പോലെ</p><p>നീ എന്തിനാണ് ഈ മരണത്തിൻ്റെ</p><p>തണുപ്പണിയുന്നത്?</p><p>നിശ്ശബ്ദമായിരിക്കുന്നത്?</p><p>ഇലകളെ ഉപേക്ഷിക്കുന്നത്?</p><p><br /></p><p>വൈകുന്നേരങ്ങളുടെ വാൻഗോഗ് മരത്തലപ്പുകൾക്കും പാടങ്ങൾക്കും കുന്നുകൾക്കും മഞ്ഞച്ചായമടിക്കുന്നതിനിടയിലുടെ എൻ്റെ ബസ്സ് കടന്നുപോകുന്നു.</p><p>ഡിസംബർ, </p><p>നീ രക്തം വറ്റിയ കവിളുമായി മഞ്ഞുകുപ്പായമിട്ട് നിൽക്കുന്നു.</p><p>തണുപ്പിൻ്റെ ഞരമ്പുകളിലൂടെ പ്രണയത്തിൻ്റെ മഴവില്ലുകൾ ഒഴുകിപ്പോവുന്നു</p><p>മേഘങ്ങൾക്കിടയിൽ നിന്ന് പാപ്പ</p><p>ഒഴിഞ്ഞ ആകാശത്ത് </p><p>നക്ഷത്രങ്ങൾ തൂക്കുന്നു</p><p><br /></p><p>ഡിസംബർ ,</p><p>നീ ഒന്നും മിണ്ടുന്നില്ല</p><p>ഇല പൊഴിക്കുന്നു</p><p>വിദൂരമഞ്ഞിൽ </p><p>പ്രണയത്തേയും കാമുകിമാരെയും വരയ്ക്കുന്നു.</p><p>ഡിസംബർ,</p><p>നീ എന്നെ കരയിക്കുന്നു '</p>വിഷ്ണു പ്രസാദ്http://www.blogger.com/profile/12585603426209313904noreply@blogger.com0tag:blogger.com,1999:blog-6896439598081973497.post-7191083064478848922022-11-05T12:26:00.001+05:302023-02-05T12:27:27.004+05:30ചിലപ്പോൾ മനുഷ്യൻ<p> </p><p><br /></p><p>നന്നായി വിയർത്ത ദിവസങ്ങളിൽ</p><p>അയാൾ സ്വന്തം കക്ഷങ്ങൾ മണത്തു നിറയെ രോമങ്ങൾ ഉള്ള ആ കുഴികളിൽ</p><p>അയാൾ കിടന്നുറങ്ങാൻ കൊതിച്ചു.</p><p>സ്വന്തം കക്ഷങ്ങളെ സ്നേഹിക്കുന്ന ആദ്യത്തെ മനുഷ്യനാണോ അയാൾ എന്ന് അയാൾ സംശയിച്ചു </p><p>സ്വന്തം കക്ഷങ്ങളെ പ്രേമിക്കുന്നത് </p><p>ഒരു ക്രിമിനൽ കുറ്റമൊന്നുമാവില്ല</p><p>എങ്കിലും മറ്റൊരാളോട് അത് പറയുന്നത് ആലോചിക്കാനായില്ല </p><p>സ്വന്തം കക്ഷങ്ങളെ പ്രേമിക്കുന്നതിനേക്കാൾ നിഗൂഢമായ</p><p>മറ്റൊരു പ്രേമം ഉണ്ടാവില്ല </p><p>അയാൾ കക്ഷങ്ങളിൽ തലോടി മണത്തു രാത്രികളിൽ വിടരുന്ന ഏതോ പൂക്കളുടെ മദഗന്ധമാണതിന് </p><p>ഒരാൾക്ക് സ്വയം സ്നേഹിക്കാനല്ലാതെ എന്തിനാണ് സുഗന്ധം പൊട്ടിവിരിയുന്ന</p><p>ഈ രോമക്കുഴികൾ </p><p>മറ്റെല്ലാം മറന്ന് അയാൾ അയാളുടെ കക്ഷങ്ങളിലേക്ക് ചുരുണ്ടു.</p><p>മദിപ്പിക്കുന്ന,</p><p>ആ കറുത്ത കാടിൻറെ ഗന്ധത്തിൽ</p><p>അയാൾ മയങ്ങി</p>വിഷ്ണു പ്രസാദ്http://www.blogger.com/profile/12585603426209313904noreply@blogger.com0tag:blogger.com,1999:blog-6896439598081973497.post-46902664671242398572022-09-17T12:29:00.001+05:302023-02-05T12:30:45.940+05:30സ്വർണ്ണം<p><br /></p><p> ഇല പൊഴിയൻ മരങ്ങൾ </p><p>ഡിസംബർ സന്ധ്യയുടെ രക്തത്തിൽ</p><p>കൈമുക്കിനിൽക്കുന്നു.</p><p>കൊറ്റികളുടെ സമാധാനസംഘം</p><p>സൂര്യനുമപ്പുറം ഒരു കടലുണ്ടെന്ന് </p><p>ഉറച്ചുവിശ്വസിച്ചു പറക്കുന്നു.</p><p>ജനൽ പിടിച്ചു പറക്കുന്ന </p><p>അമ്മമാരുടെ വ്യോമപാതയിൽ </p><p>വെളുത്ത പഞ്ഞിക്കിടക്കകൾ അഴിച്ചിട്ടിരിക്കുന്നു </p><p><br /></p><p>വീടുകളിൽ ചാരിവച്ച പ്രണയങ്ങൾ മേൽക്കൂരകളിൽ കായ്ച്ചുകിടക്കുന്ന</p><p>നക്ഷത്രങ്ങൾ പൊതിഞ്ഞു പിടിക്കാൻ </p><p>ഒരു ഇലക്കൈ നീട്ടുന്നു </p><p><br /></p><p>വ്യാളീമുഖമുള്ള നിലാവ് </p><p>ദിക്കുകളെ കീറി </p><p>സമയമായോ എന്ന് പാളി നോക്കുന്നു. </p><p><br /></p><p>ലോകം മുഴുവൻ,</p><p>ഇലകൾ കൊഴിഞ്ഞു കൊണ്ടിരിക്കുന്ന</p><p>ഭൂമിയുടെ അന്തരീക്ഷം മുഴുവൻ,</p><p>സ്വർണ്ണനിറമുള്ള </p><p>നിലം തൊടാത്ത ഇലകൾ നിറഞ്ഞിരിക്കുന്നു.</p><p><br /></p>വിഷ്ണു പ്രസാദ്http://www.blogger.com/profile/12585603426209313904noreply@blogger.com0tag:blogger.com,1999:blog-6896439598081973497.post-71323851271124784542022-09-15T12:31:00.001+05:302023-02-05T12:32:25.834+05:30മനുഷ്യനും നായയും ഒരു ഉപന്യാസം <p> </p><p><br /></p><p>കൊറോണ കുത്തിമറിച്ചിട്ട രാത്രിയിൽ വേദന കടിച്ചമർത്തി കിടക്കുമ്പോൾ ദൂരദിക്കിൽ നിന്ന് പട്ടികളുടെ ഒച്ചപ്പാട് എന്തോ പൊതുവേ നിശബ്ദമായ ഈ രാത്രിയിലെ </p><p>പട്ടികളുടെ വിദൂരമായ ഒച്ചപ്പാട് </p><p>ന്യൂസ് ചാനൽ തർക്കങ്ങളെയും സോഷ്യൽ മീഡിയ ഭക്തജനങ്ങളെയും </p><p>ഓർമിപ്പിച്ചു.</p><p>ആദിമ മനുഷ്യൻറെ ആജ്ഞാനുവർത്തിയായി </p><p>കടന്നുവന്ന ഈ ജന്തു </p><p>മനുഷ്യ ജീവിതങ്ങളെ മാറ്റിമറിച്ചതോർത്ത് ഞാൻ വിസ്മയിച്ചു. </p><p>ആദിമൻ </p><p>എവിടെയും ഇരിപ്പുറപ്പിച്ചില്ല </p><p>അയാൾ സഞ്ചരിച്ചു കൊണ്ടേയിരുന്നു നായയാണ് അയാളോട് </p><p>ബൗണ്ടറി എന്ന ആശയം </p><p>ആദ്യമായി അവതരിപ്പിക്കുന്നത്.</p><p><br /></p><p>എല്ലാ നായ്ക്കളും ഒരു ബൗണ്ടറിയുമായാണ് ജനിച്ചു വീഴുന്നത്.</p><p>ബൗണ്ടറികൾ കടക്കുന്നുണ്ടോ എന്ന</p><p>നിരന്തരമായ തർക്കവും നിരീക്ഷണവുമാണ് എല്ലാ നായ്ക്കളുടെയും ജീവിതം.</p><p>സത്യത്തിൽ</p><p>ഈ ബൗണ്ടറി എന്ന ആശയം ഇല്ലായിരുന്നെങ്കിൽ </p><p>നായ്ക്കളുടെ ജീവിതം വിരസമായേനെ.</p><p><br /></p><p>ഇപ്പോൾ </p><p>നാം നിരന്തരം കാണുകയും കേൾക്കുകയും ചെയ്യുന്നത് </p><p>എന്താണ്? </p><p>മതത്തിന്റെ ബൗണ്ടറി</p><p>രാഷ്ട്രീയത്തിന്റെ ബൗണ്ടറി</p><p>ദേശത്തിന്റെ ബൗണ്ടറി </p><p>ലിംഗഭേദത്തിന്റെ ബൗണ്ടറി</p><p>എന്തിന്,</p><p>വീടിന്റെയും പറമ്പിന്റെയും ബൗണ്ടറി അവയെക്കുറിച്ചുള്ള നിരന്തരമായ ഒച്ചപ്പാടാണ്..</p><p>ഒരു പാർട്ടിയും </p><p>എതിർ പാർട്ടിയിൽ നിന്നും </p><p>ഒന്നും സ്വീകരിക്കാൻ ഉദ്ദേശിക്കുന്നില്ല</p><p>ഒന്നും കൊടുക്കാനും ഉദ്ദേശിക്കുന്നില്ല</p><p>പ്രൈംചർച്ചയിലെ ഒരു വക്താവും </p><p>ഒരു തെറ്റും ബോധ്യപ്പെട്ടാലും അംഗീകരിക്കുകയില്ല </p><p>കാരണം ഇവിടെ ലക്ഷ്യം ഒന്നേയുള്ളൂ</p><p>എത്ര കുപ്പ നിറഞ്ഞതാണെങ്കിലും </p><p>ഓരോ ബൗണ്ടറിയും സംരക്ഷിക്കുവാൻ ദൃഢപ്രതിജ്ഞ എടുത്തവരാണവർ നേതാവിന്റെ ബൗണ്ടറി കാക്കുന്ന </p><p>ഭക്തജനസംഘം </p><p>മതവിശ്വാസങ്ങളുടെ ബൗണ്ടറി കാക്കുന്ന കോമഡി സംഘം </p><p><br /></p><p>എല്ലാ മനുഷ്യരും </p><p>നിരന്തരമായി ഒച്ച വെച്ചുകൊണ്ടിരിക്കുന്ന ഈ ലോകത്തിൽ നിന്ന് </p><p>ഒരു മിനിട്ട് കണ്ണെടുത്ത് </p><p>ഏതെങ്കിലും ഒരു നായയെ നോക്കൂ...</p><p>ആരാധിക്കാൻ തോന്നുന്നില്ലേ ;</p><p>അത് മനുഷ്യചരിത്രത്തിന് നൽകിയ സംഭാവനയോർത്ത്..</p><p><br /></p><p>ഒരു ബൗണ്ടറിയും തകർക്കപ്പെട്ടിട്ടല്ല,</p><p>ഇപ്പോൾ, ഇപ്പോൾത്തന്നെ തകർക്കപ്പെടുമെന്ന തോന്നൽ </p><p>നിരന്തരം ഉത്പാദിപ്പിക്കണം</p><p>ഇല്ലെങ്കിൽ പൊളിറ്റിക്സ് ഇല്ല </p><p>ഇല്ലെങ്കിൽ എൻജോയ്മെൻറ് ഇല്ല ഇല്ലെങ്കിൽ ലൈേഫേ ഇല്ല.</p><p><br /></p><p>🔸🔸🔸</p><p><br /></p><p><br /></p>വിഷ്ണു പ്രസാദ്http://www.blogger.com/profile/12585603426209313904noreply@blogger.com0