gfc

നമ്മള്‍ നമ്മുടെ തന്നെ പട്ടങ്ങള്‍


മരണങ്ങളെ മുളപ്പിച്ചെടുക്കുന്ന
വൈകുന്നേരത്തിന്റെ വിളുമ്പില്‍
പുകയൂതിക്കൊണ്ടിരിക്കുന്ന വിഷാദങ്ങളേ
സമയം തീര്‍ന്നതുകൊണ്ട്
കീറിക്കളഞ്ഞ ഭാഗ്യക്കുറിയാണ്
എന്നത്തെയും പോലെ ഇന്നത്തെ പകല്‍ .
മറ്റൊന്നും ചെയ്യാനില്ലാത്തതുകൊണ്ട്
ഇനി ഭൂമിയുടെ മുകളില്‍ പറക്കാം .
അന്തം വിടട്ടെ ഇത്ര നാള്‍
നമുക്കു മുകളില്‍ അടയിരുന്ന വീടുകള്‍ .
അവയുടെ മേല്‍ക്കൂരകള്‍
പണ്ടത്തെപ്പോലെ പുല്ലുമേഞ്ഞവ.
അതിനു മുകളില്‍ ഒരു മത്തന്‍‌വള്ളി
പടര്‍ന്നുകയറി കായ്ച്ചു കിടന്നു.
         <>

<>      /

നമ്മള്‍ നമ്മുടെ തന്നെ പട്ടങ്ങള്‍

ആ പഴയ വീഡിയോ ആല്‍ബം ഓര്‍മിച്ച്
നമ്മുടെ നഗരത്തിനു മീതെ നാം നീന്തുന്നു
എനിക്കെതിരെ നീന്തിയെത്തും ഒരുവള്‍
ഏതു സ്വപ്നത്തിലും ഉള്ളതാണവള്‍
രണ്ടു ജലജീവികളെപ്പോലെ ഒരുടല്‍ മറ്റൊന്നിനെ
സാന്ത്വനിപ്പിച്ച് നഗരത്തിനു മീതെ..
തിരക്കുപിടിച്ച നഗരം നമ്മെ കാണുകയില്ല
കാഴ്ചകളുടെ വാല്‍‌വ് അങ്ങോട്ടു മാത്രമാണ്
അപ്പോള്‍
ഭൂമിയിലെ ടെലിഫോണ്‍ ബൂത്തുകളില്‍ നിന്ന്
ഭൂമിയിലെ വാച്ചുകടകളില്‍ നിന്ന്
ഭൂമിയിലെ കലണ്ടറുകളില്‍ നിന്ന്
പൊന്തിപ്പൊന്തിവരുന്നുണ്ട് അക്കങ്ങളുടെ കുമിളകള്‍ .
അവ നിറയുകയും വീര്‍ത്തുവീര്‍ത്തുപൊട്ടുകയും
അവളുടെ മുടിയിഴകളില്‍ കുരുങ്ങുകയും...

സ്വപ്നങ്ങളെ ഭയന്ന് ഞാന്‍ മുറിയടച്ചിടുന്നു
ചില്ലിലൂടെ വെളിച്ചം പോലെ
ചുമരിലൂടെ ഒരു കടല്‍ അകത്തു കടക്കുന്നു
ഈ മുറിയുടെ എല്ലാമെല്ലാം
ആഗ്രഹിക്കാതെ കൈവന്ന സ്ഥാനഭ്രംശത്തില്‍
ആഹ്ലാദിക്കുന്നു
ഉയരുന്ന ജലത്തോടൊപ്പം ഉയരുന്നു നില്‍പ്പുപങ്ക
ആമകളെപ്പോലെ തുഴഞ്ഞ് പുസ്തകങ്ങള്‍
കട്ടിലോടെ ഞാന്‍
വീട് അതിന്റെ വേരുകള്‍ പറിഞ്ഞ് ഒഴുകുന്നു
ഞാനതിന്റെ മേല്‍ക്കൂര പൊളിച്ച് തലപുറത്തിട്ട്
ആകാശത്തിലേക്ക് നോക്കുന്നു.
 :
മുകളില്‍
ആ പഴയ വീഡിയോ ആല്‍ബം ഓര്‍മിച്ച്
ഞങ്ങള്‍ ഇണചേര്‍ന്ന് ഒഴുകുന്നു.
കാഴ്ചയുടെ ആ വാല്‍‌വ് ഇപ്പോള്‍
മുകളിലേക്ക് മാത്രമാണ്.

3 അഭിപ്രായങ്ങൾ: